Friday, October 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പരിക്രമ യാത്ര: പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്തു

by Punnyabhumi Desk
Aug 25, 2013, 12:29 pm IST
in മറ്റുവാര്‍ത്തകള്‍

praveen-togadiaഅയോദ്ധ്യ: അയോധ്യയിലേക്ക് വിശ്വഹിന്ദു പരിഷത്തിന്റെ ചൗരാസി പരിക്രമ യാത്രയുമായി ബന്ധപ്പെട്ട് സംഘടനയുടെ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ പൊലീസ് അറസ്റ്റു ചെയ്തു. സരയൂ നദിക്കരയില്‍ പൂജ നടത്തുന്നതിനിടെയാണ് പൊലീസ് തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പി മുന്‍ എം.പി വിലാസി വേദാന്തിയെയും സിറ്റിംഗ് രാംചന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയായിരുന്നു ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്നലെ 850 വി.എച്ച്.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. പദയാത്രയില്‍ പങ്കെടുക്കാന്‍ ഫൈസാബാദിലേക്ക് പോവുകയായിരുന്ന എണ്‍പതോളം സന്ന്യാസിമാരും അറസ്റ്റിലായി.

നിരോധനാ‌ജ്ഞ  ലംഘിച്ചതിനെ തുടര്‍ന്നാണ് തൊഗാഡിയയെ അറസ്റ്റു ചെയ്തതെന്ന് പോലീസിലെ ഉന്നതര്‍ വ്യക്തമാക്കി. തൊഗാഡിയയ്ക്കൊപ്പം മറ്റ് 40 നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. അഞ്ഞൂറിലേറെ സന്യാസിമാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ്‌ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

യാത്ര തടയാന്‍ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സരയു നദിയിലെ സ്‌നാനഘട്ടങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്‌. പൊലീസിനെ കൂടാതെ അര്‍ദ്ധസൈനിക വിഭാഗത്തെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളും അടച്ചിട്ടുണ്ട്.

അഞ്ചു ജില്ലകളിലായി 80 ഗ്രാമങ്ങളിലൂടെ 240 കിലോമീറ്റര്‍ പഥസഞ്ചലനമാണ് വി.എച്ച്.പി നടത്തുന്നത്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ജനാഭിപ്രായം രൂപവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

യാതൊരു കാരണവശാലും യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന്‌ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരും ആരെതിര്‍ത്താലും യാത്രയുമായി മുന്നോട്ടു പോകുമെന്ന്‌ സന്യാസിമാരും വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശ്‌ സംഘര്‍ഷ ഭരിതമാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം അയോദ്ധ്യയിലേക്ക്‌ എത്തിക്കൊണ്ടിരുന്ന സന്യാസിമാരെ അയോദ്ധ്യയുടെ സമീപ ജില്ലകളില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

ആഗ്രയില്‍ 46 പേരെയും ഫൈസാബാദില്‍ 62 പേരെയും ഫത്തേപൂരില്‍ 17 പേരെയും കാണ്‍പൂര്‍ സിറ്റിയില്‍ 63 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്‌. അറസ്റ്റിലായവരെ താല്‍ക്കാലിക ജയിലുകളിലേക്ക്‌ മാറ്റിയതായാണ്‌ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‌. വിഎച്ച്പി നേതാക്കളായ മഹന്ത്‌ സന്തോഷ്‌ ദാസിനേയും മഹന്ത്‌ രാംശരണ്‍ ദാസിനേയും അയോദ്ധ്യയിലെ രാംസനേഹി ഘട്ടില്‍ നിന്നും പോലീസ്‌ അറസ്റ്റു ചെയ്തു.

രാമജന്മഭൂമിന്യാസ്‌ പ്രസിഡന്റ്‌ മഹന്ത്‌ നൃത്യഗോപാല്‍ ദാസിനേയും മറ്റു മുതിര്‍ന്ന സന്യാസിമാരേയും അറസ്റ്റു ചെയ്യുന്നതിനായി ഇന്നലെ കര്‍സേവകപുരത്തും വിശ്വഹിന്ദുപരിഷത്ത്‌ ഓഫീസുകളിലും ഹിന്ദുക്കളുടെ വീടുകളിലും പോലീസ്‌ തെരച്ചില്‍ നടത്തി. ഫൈസാബാദ്‌ ജില്ലാ മജിസ്ട്രേറ്റിന്റേയും പോലീസ്‌ സൂപ്രണ്ടിന്റേയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ വിഎച്ച്പിയുടെ പ്രമുഖ നേതാക്കളെയൊന്നും കണ്ടെത്തുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. പ്രവീണ്‍ തൊഗാഡിയയും രാംവിലാസ്‌ വേദാന്തിയും ഉള്‍പ്പെടെയുള്ള നേതാക്കളും അയോദ്ധ്യയിലെത്തിയെങ്കിലും അവരെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ അശോക്‌ സിംഗാളിനെ പോലീസ്‌ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്‌.

സമാധാനപരമായി നടക്കേണ്ട യാത്രയെ സര്‍ക്കാരാണ്‌ ഈ അവസ്ഥയിലെത്തിച്ചതെങ്കിലും രാഷ്ട്രീയനേതാക്കള്‍ പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ യാത്ര മുടക്കമില്ലാതെ നടക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍സിങ്ങും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുണ്ട്‌.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies