Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഭാഗീയതയും വര്‍ഗീയതയും സമൂഹത്തില്‍ വേരുപിടിക്കാതിരിക്കാന്‍ ശ്രീനാരായണദര്‍ശനങ്ങള്‍ സഹായിക്കും ഉപരാഷ്ട്രപതി

by Punnyabhumi Desk
Sep 11, 2013, 02:04 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരിലുള്ള വിഭാഗീയത സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാനകാലത്ത് ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വഴികാട്ടിയായി സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി പറഞ്ഞു. സെനറ്റ് ഹാളില്‍ പ്രഥമ ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്യുലര്‍ ആന്‍ഡ് പീസ് അവാര്‍ഡ് കേന്ദ്രസഹമന്ത്രി ഡോ.ശശിതരൂരിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും പ്രദേശത്തിന്റെയും പേരിലുള്ള വിദ്വേഷം നാടിന്റെ ഐക്യത്തിന് ഭീഷണിയും പുരോഗതിക്ക് തടസ്സവുമാണെന്ന് അദ്ദേഹം പറഞ്ഞു.മതേതരത്വവും ജനാധിപത്യവുമാണ് രാജ്യത്തിന്റെ ആധാരശില. അതുപോലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, വിശ്വസിക്കാനും ചിന്തിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം, അവസരങ്ങളുടെ തുല്യത എന്നിവയും പ്രധാനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

ശ്രീനാരായണഗുരുവിന്റെ പേരിലുള്ള അവാര്‍ഡ് ഒരു പുരസ്‌കാരത്തിനുപരി അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള കടമ കൂടിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. കേരളം ലോകത്തിനു നല്‍കിയ സംഭാവനയാണ് ശശി തരൂരെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഗുരുവിന്റെ പേരിലുള്ള ബഹുമതി വിലമതിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിയും ടാഗോറും ഇവിടേക്കു വന്നുവെങ്കിലും ഗുരുദേവദര്‍ശനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ നാം വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. എത്രയോ കാലം മുന്‍പു തന്നെ ആഗോളവീക്ഷണമുള്ളയാളായിരുന്നു ശ്രീനാരായണഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണധര്‍മ്മ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ ഡോ.ജി.സുബോധനന്‍, മനു പുഷ്പാംഗദന്‍ തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies