Thursday, March 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പി.എം.മനോജ് മാളികപ്പുറം മേല്‍ശാന്തി

by Punnyabhumi Desk
Oct 17, 2013, 12:14 pm IST
in മറ്റുവാര്‍ത്തകള്‍, ക്ഷേത്രവിശേഷങ്ങള്‍

Sabarimala-melsanthi-2013ശബരിമല: പി.എന്‍.നാരായണന്‍ നമ്പൂതിരിയെ ശബരിമലയിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടിന് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. എടപ്പാള്‍ സ്വദേശി പി.എം.മനോജാണ് മാളികപ്പുറം മേല്‍ശാന്തി. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ് പി.എന്‍.നാരായണന്‍ നമ്പൂതിരി.

എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്ന് പി.എന്‍.നാരായണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എം.മനോജും  പറഞ്ഞു.

ശബരിമല മേല്‍ശാന്തി പ്രാഥമിക പട്ടികയില്‍ 16 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 12 പേരുമാണ് ഉണ്ടായിരുന്നത്. പന്തളം വലിയ കോയിക്കല്‍ കൊട്ടാര അംഗങ്ങളായ വ്യാസ് ജെ. വര്‍മയും ഗൗതമി എസ്. വര്‍മയുമാണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിയെ വ്യാസ് ജെ. വര്‍മയും മാളികപ്പുറം മേല്‍ശാന്തിയെ ഗൗതമി എസ്. വര്‍മയുമാണ് നറുക്കെടുത്തത്. പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജയുടെ നിര്‍ദേശ പ്രകാരം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളാണ് ഇരുവരെയും ഇതിനായി നിയോഗിച്ചിരുന്നത്. 2011ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരമാണ് വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചു തുടങ്ങിയത്.

ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 73 പേരും മാളികപ്പുറത്തേക്ക് 38 പേരുമാണ് അപേക്ഷ നല്‍കിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി. കെ. കുമാരന്‍, ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍, ശബരിമല തന്ത്രിമാരായ കണ്ഠര് മഹേശ്വരര്, കണ്ഠര് രാജീവര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി എന്നിവര്‍ അടങ്ങിയ ബോര്‍ഡ് അഭിമുഖം നടത്തിയാണ് പ്രാഥമിക പട്ടിക തയാറാക്കിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies