Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഫോര്‍ട്ട് പോലീസിന്റെ കിരാതവാഴ്ച

by Punnyabhumi Desk
Oct 24, 2013, 06:00 am IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Kerala Police-sliderകാക്കിയിട്ടാല്‍ കൊള്ളയടിക്കും കിരാതമര്‍ദ്ദനത്തിനുമുള്ള ലൈസന്‍സാണെന്നു കരുതുന്ന നരാധമന്മാര്‍ ഇന്നും പോലീസിലുണ്ടെന്നുള്ളതിനുള്ള തെളിവാണ് കഴിഞ്ഞദിവസം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന നിഷ്ഠൂരമായ മര്‍ദ്ദനവും കൊള്ളയും. ഉരുട്ടിക്കൊലയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഫോര്‍ട്ട് പോലീസിന്റെ തൊപ്പിയില്‍ കിരാതപ്രവര്‍ത്തനത്തിന്റെ ഒരു തൂവല്‍കൂടി ഇതിലൂടെ ചാര്‍ത്തിയിരിക്കുകയാണ്.

ഭാര്യയുടെ പ്രസവത്തിന് പണവുമായിവന്ന പാലോട് സ്വദേശികളും കൂലിപ്പണിക്കാരുമായ യുവാക്കളെയാണ് ക്രിമിനല്‍ എന്ന് മുദ്രകുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയും ചെയ്തത്. ഭരണസിരാകേന്ദ്രത്തിനു മൂക്കിനുതാഴെയാണ് ഈ സംഭവം നടന്നുവെന്നത് ആഭ്യന്തരവകുപ്പിനുതന്നെ നാണക്കേടാണ്. നാലുദിവസം കഴിഞ്ഞിട്ടും ഈ പ്രശ്‌നത്തിന്റെപേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വ്യക്തമല്ല. പാലോട് സ്വദേശിയായ രാഹുലിന്റെ ഭാര്യ മീനുവിനെ പ്രസവചികിത്സയ്ക്കായി തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പണവേണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലിന്റെ അമ്മാവന്റെ മക്കളായ ഋഷിദേവും ജീവന്‍ദേവും നന്ദിയോടുനിന്നും 5000 രൂപയുമായെത്തിയത്. ഇവരെ തിരികെ ബസ്സ് കയറ്റിവിടുന്നതിനായി കിഴക്കേക്കോട്ട ബസ്സ്‌സ്റ്റാന്റില്‍ നില്‍ക്കവേയാണ് ഷാഡോ പോലീസ് എന്നു പരിചയപ്പെടുത്തിയ ഒരു യുവാവ് ഋഷിദേവിന്റെ കൈയില്‍ നിന്നു പണവും മൊബൈല്‍ഫോണും പിടിച്ചുവാങ്ങിയത്. ഇതിനെ ചോദ്യചെയ്ത ജീവന്‍ദേവും രാഹുലും തിരിച്ചറിയല്‍കാര്‍ഡ് ചോദിച്ചതോടെ യുവാവ് പരുങ്ങുകയായിരുന്നു. ഈ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിവരം അറിയിച്ചു. ഇതിനിടെ ഒരു പോലീസ് ജീപ്പ് എത്തുകയും ഒന്നും ചോദിക്കാതെ മൂന്നുപേരെയും ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയുമായിരുന്നു.

സ്റ്റേഷനില്‍ എത്തിയതോടെ കൈയിലുണ്ടായിരുന്ന പണംമുഴുവന്‍ എടുത്തശേഷം കൈകള്‍ കെട്ടിയിട്ട് മൂന്നുപോലീസുകാര്‍ ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടും അതിനെക്കുറിച്ചൊന്നും അന്വേഷിക്കാതെ മര്‍ദ്ദനം തുടരുകയായിരുന്നു. രാഹുലിന്റെ മുന്‍വരിയിലെ പല്ല് അടിച്ചതകര്‍ത്തു. ഋഷിദേവിന്റെ കൈയ്ക്ക് പൊട്ടലേറ്റു. ജീവന്‍ദേവിന്റെ നട്ടെല്ലിനെ ചവിട്ടി മുറിവേല്‍പ്പിച്ചു. ഭാര്യയുടെ പ്രസവത്തിനായി കടം വാങ്ങിക്കൊണ്ടുവന്ന 5000 രൂപയും പിന്നീട് ബൈക്ക് വിട്ടുകിട്ടണമെന്നപേരില്‍ 1700രൂപയും പോലീസ് തട്ടിയെടുത്തു. ഒടുവില്‍ രാവിലെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ആ സമയവും ബൈക്ക് വിട്ടുനല്‍കാന്‍ 5000രൂപ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

ശക്തനെന്ന് സ്വയം അഭിമാനിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരം ഭരിക്കുമ്പോഴാണ് ഈ കിരാത നടപടിയുണ്ടായത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോലീസ് കമ്മിഷണര്‍ക്കും മനുഷ്യാവകാശകമ്മീഷണര്‍ക്കും പരാതി നല്‍കി. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടപടിയെടുക്കേണ്ട ഒരു സംഭവത്തിനാണ് അലംഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. പോലീസിലെ ക്രിമിനലുകളെ തളയ്ക്കാന്‍ തക്കവിധത്തിലുള്ള മാതൃകാപരമായ നടപടി അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ നിരപരാധികള്‍ ഇനിയും പോലീസിന്റെ കൊള്ളയടിക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയാകും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ‘വെള്ളരിക്കാപട്ടണ’മാണ് കേരളം എന്നാണ് ഈ സംഭവം തോന്നിപ്പിക്കുന്നത്.

സാധാരണക്കാരായ യുവാക്കളോട് എന്തുമാകാം. എന്നാല്‍ തലസ്ഥാനഗരിയെ വിറപ്പിച്ചുകൊണ്ട് ബൈക്ക് റേസുംമറ്റും നടത്തുന്ന ഉന്നതന്മാരുടെ മക്കളെ തൊടാന്‍ കൈ വിറയ്ക്കുന്ന പോലീസാണ് മാന്യമായി കൂലിപ്പണിയെടുത്ത് അന്നംതേടുന്ന യുവാക്കളുടെ മേല്‍ കൈത്തരിപ്പ് തീര്‍ക്കുന്നത്. ഇത്തരം ക്രിമിനലുകള്‍ പോലീസ് സേനയ്ക്ക് അപമാനമെന്നുമാത്രമല്ല ഇവരെ പിരിച്ചുവിടുകയും കേസെടുത്ത് കല്‍ത്തുറുങ്കിലടയ്ക്കുകയും വേണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies