Saturday, September 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രാജര്‍ഷിയുടെ വിടവാങ്ങല്‍

by Punnyabhumi Desk
Dec 17, 2013, 04:58 pm IST
in മറ്റുവാര്‍ത്തകള്‍

Editoral Uthradam Thirunal-pbശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് ചരിത്രത്തിന്റെ ഭാഗമായി. ചേരവംശ പരമ്പരയിലെ 55-ാമത്തെ പിന്തുടര്‍ച്ചാവകാശിയായിരുന്നു ഉത്രാടം തിരുനാള്‍. രാജഭരണത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനു സാക്ഷ്യംവഹിച്ച ഉത്രാടം തിരുനാള്‍ രണ്ടുകാലഘട്ടങ്ങളുടെയും പ്രതിനിധിയായ അവസാനത്തെ രാജാവെന്ന നിലയില്‍ ചരിത്രത്തില്‍ പ്രത്യേക ഇടമുണ്ട്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ പിന്തുടര്‍ച്ചാവകാശിയായാണ് ഉത്രാടം തിരുനാള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ജ്യേഷ്ഠന്‍ ചിത്തിരതിരുനാളിനെ പോലെ ജനങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതനായി. ഇളയരാജാവെന്ന നിലയില്‍ അദ്ദേഹത്തിനു ലഭിച്ച വിദ്യാഭ്യാസവും മാതാവ് മഹാറാണി സേതുപാര്‍വതീ ഭായിയുടെയും ജ്യേഷ്ഠന്‍ ചിത്തിരതിരുനാളിന്റെയും കീഴില്‍ ലഭിച്ച കര്‍ശനമായ പരിശീലനവുമൊക്കെ പിന്നീട് അദ്ദേഹത്തിന് ജീവിതത്തിന്റെ വെളിച്ചമായി തീര്‍ന്നു.

ബാംഗ്ലൂരില്‍ താമസമാക്കിയിരുന്ന അദ്ദേഹം ചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനെ തുടര്‍ന്ന് അനന്തപുരിയിലെത്തിയപ്പോള്‍ താമസിക്കുന്നതിന് കവടിയാര്‍ കൊട്ടാരത്തിനു പകരം തെരഞ്ഞെടുത്തത് പട്ടംകൊട്ടാരമായിരുന്നു. പേരുകൊണ്ട് കൊട്ടാരമെന്നാണെങ്കിലും വലിയൊരു മാളികയെന്നു മാത്രമേ അതിനെ പറയാനാകൂ. ഇതിനു കാരണമായി ഉത്രാടം തിരുനാള്‍ പറഞ്ഞത് വാനപ്രസ്ഥജീവിതത്തിന് കൊട്ടാരത്തില്‍ താമസിക്കാന്‍ പാടില്ല എന്നായിരുന്നു. ശ്രീപത്മനാഭദാസനായ ഉത്രാടം തിരുനാളിന്റെ പിന്നീടുള്ള ജീവിതം രാജര്‍ഷിയായാരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി ഭഗവാന് സമര്‍പ്പിച്ച വിലമതിക്കാനാവാത്ത കാണിക്കയെ സംബന്ധിച്ച് ഉയര്‍ന്ന വിവാദവും അതില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ സ്വീകരിച്ച നിലപാടുമാണ് അദ്ദേഹത്തെ ചരിത്രത്തില്‍ ചിരഞ്ജീവിയായി പ്രതിഷ്ഠിക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറന്ന നിലവറകളില്‍ കണ്ടെത്തിയ കാണിക്ക തന്നെ ഒരുലക്ഷം കോടിയിലേറെ വരും. അപ്പോഴും അതിനെക്കാള്‍ മൂല്യവത്തായ കാണിക്ക സൂക്ഷിച്ചിട്ടുള്ള ‘ബി’ നിലവറ തുറന്നിരുന്നില്ല. ലോകമാധ്യമങ്ങളുടെ ശ്രദ്ധമുഴുവന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കേന്ദ്രീകരിച്ചപ്പോഴും നിസ്സംഗനായി അദ്ദേഹം എല്ലാം കണ്ടും കേട്ടുമിരുന്നു. ഒടുവില്‍ ശ്രീപത്മനാഭദാസന്റെ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ അതിന് ലോകത്ത് സമാനതകളില്ലാത്തതായി. നിധി എന്ന് പുറംലോകം പറഞ്ഞതെല്ലാം ഭഗവാനു സമര്‍പ്പിച്ച കാണിക്കയാണെന്നും അത് ശ്രീപത്മനാഭനുമാത്രം അവകാശപ്പെട്ടതാണെന്നും പറഞ്ഞ ഉത്രാടം തിരുനാളിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ കേട്ട് ലോകം വിസ്മയിച്ചു നിന്നു. ആ കാണിക്കയില്‍ ഒന്നും രാജകുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും ഭാവിയിലും ഒന്നും അവകാശപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഏറ്റവും വലിയ നിധി ശ്രീപത്മനാഭനാണ്. അതിനു മുന്നില്‍ ലക്ഷം കോടിയെക്കാളും മൂല്യം വരുന്ന കാണിക്കയ്ക്ക് ഒരുവിലയും കാണാത്ത ശ്രീ പത്മനാഭദാസ പാരമ്പര്യത്തിന്റെ ധര്‍മ്മനിരതമായ ശബ്ദമാണ് ഉത്രാടം തിരുനാളിലൂടെ ലോകം കേട്ടത്.

നിത്യവും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനുശേഷം കാലുകള്‍ കുടഞ്ഞിട്ടാണ് ശ്രീപത്മനാഭദാസന്‍മാര്‍ പുറത്തിറങ്ങുക. ശ്രീപത്മനാഭന്റെ ഒരുതരി മണ്ണുപോലും തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന ധാര്‍മികമായ ബോധമാണ് തിരുവിതാംകൂര്‍ രാജകുടുംബം പിന്തുടരുന്നത്. ആ മഹിത പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചു. ഉത്രാടം തിരുനിളിന്റെ വിശുദ്ധസ്മൃതികള്‍ക്കു മുന്നില്‍ പുണ്യഭൂമിയുടെ ശ്രദ്ധാഞ്ജലി.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies