Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം: അലംഭാവത്തിന് വന്‍ വില നല്‍കേണ്ടിവരും

by Punnyabhumi Desk
Nov 12, 2014, 05:42 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

nita-gelatin-editorial-pbഭാരതം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും മാവോയിസ്റ്റുകളുടെ സാന്നിധ്യവും. ഒന്ന് രാജ്യത്തിനു പുറത്തുനിന്നുള്ള സഹായത്തോടുകൂടിയാണ് നടക്കുന്നതെങ്കില്‍ രണ്ടാമത്തേത് രൂപപ്പെട്ടത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സാന്നിധ്യമുള്ളത്. എന്നാല്‍ കേരളത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. ഇക്കാര്യത്തില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യം ആ പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറായി മാറുകന്നുണ്ട്. എന്നാല്‍ ഇതില്‍നിന്നു തുലോം വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. പശ്ചിമബംഗാളിലെ നക്‌സല്‍ ബാരിയില്‍ അറുപതുകളുടെ അന്ത്യത്തില്‍ ഉണ്ടായ കലാപമാണ് രാജ്യത്ത് തീവ്ര ഇടതുപക്ഷ സാന്നിധ്യം പ്രകടിപ്പിച്ച ആദ്യത്തെ സംഭവം. ഇതെത്തുടര്‍ന്ന് നക്‌സല്‍ബാരി പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാവുകയും പുല്‍പ്പള്ളിയിലും തലശ്ശേരിയിലും പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നതുള്‍പ്പടെ നിരവധി സംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഈ പ്രസ്ഥാനത്തെ മുച്ചൂടും ഇല്ലാതാക്കുന്നതില്‍ – പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും – അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനുശേഷം തീവ്രവാദ സാന്നിധ്യമുള്ള ഒരു പ്രസ്ഥാനത്തിനും കേരളത്തില്‍ വേരുപിടിക്കാനായില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചി പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയശേഷം ഓഫീസ് തല്ലിത്തകര്‍ത്ത സംഘം പരിസരത്തുള്ളവര്‍ നോക്കി നില്‍ക്കെയാണ് ഒരു കൂസലുമില്ലാതെ മടങ്ങിയത്. മുഖം മറച്ചെത്തിയ സംഘം പത്തുമിനിറ്റുകൊണ്ട് ആക്രമണം നടത്തി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന നോട്ടീസും വിതറിയാണ് തിരിച്ചുപോയത്.

നിറ്റ ജലാറ്റിന്റെ ചാലക്കുടി കാതിക്കുടത്തിനടുത്തുള്ള കമ്പനി മലിനീകരണം നടത്തുന്നു എന്നാരോപിച്ച് അവിടെ വളരെക്കാലമായി സമരം നടക്കുകയാണ്. ഇതു സംബന്ധിച്ച് നിയമപോരാട്ടവും നടക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. മലിനീകരണം ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഭരണപക്ഷമോ പ്രതിപക്ഷമോ തങ്ങള്‍ക്കൊപ്പമില്ലെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുക്കാന്‍ മാവോയിസ്റ്റ് പ്രസ്ഥാനം പോലുള്ള സംഘടനകള്‍ ശ്രമിക്കും. കേരളത്തിന്റെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പച്ചപിടിക്കാന്‍ ഇത്തരം സമരങ്ങളിലൂടെ കഴിയുമെന്ന കണക്കുകൂട്ടലാണ് ഓഫീസ് അടിച്ചുതകര്‍ത്തതിനു പിന്നില്‍.

ഏറെ വിവാദമുണ്ടാക്കിയ ചുംബന സമരത്തിനു പിന്നില്‍ പോലും മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സദാചാര പോലീസിനെതിരെ എന്ന പേരില്‍ സംഘടിപ്പിച്ച ആ സമരത്തിന്റെ നേതൃത്വം മാവോയിസ്റ്റുകളുടെ അദൃശ്യ കരങ്ങളിലേക്ക് എത്തിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിവാക്കുന്നത്.

ഭരണകൂടം നീതി നിഷേധിക്കുന്നതായും അക്കാര്യത്തില്‍ തങ്ങളോടൊപ്പം പ്രതിപക്ഷകക്ഷികള്‍ പോലുമില്ലെന്ന് ജനങ്ങള്‍ക്കു തോന്നുകയും ചെയ്യുന്ന ഒരു അരക്ഷിതാവസ്ഥയില്‍നിന്നു മതലെടുക്കാന്‍ മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കും. അതിലൂടെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ശ്രമമാണ് നിറ്റ ജലാറ്റിന്റെ ഓഫീസ് അടിച്ചുതകര്‍ത്തതിലൂടെ മാവോയിസ്റ്റുകള്‍ നടത്തിയിരിക്കുന്നത്.

പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കൊച്ചി സംഭവം. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ശക്തമായ സാന്നിധ്യം കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ഇനിയും പോലീസ് കൈയുംകെട്ടി നോക്കിയിരുന്നാല്‍ കേരളത്തെ ഉറക്കംകെടുത്തുന്ന എഴുപതുകളിലെ നക്‌സലൈറ്റ് സാന്നിധ്യം പോലെ മാവോയിസ്റ്റുകളും മാറും. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാ ജനാധിപത്യ വിശ്വാസികളും മാവോയിസ്റ്റു പ്രസ്ഥാനത്തിനെതിരെ അണിനിരക്കണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies