Wednesday, March 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പൊന്നമ്പലനട തുറന്നു; ശബരീശപുണ്യത്തിനായി ഭക്തജനപ്രവാഹം

by Punnyabhumi Desk
Nov 17, 2014, 12:20 pm IST
in മറ്റുവാര്‍ത്തകള്‍, ക്ഷേത്രവിശേഷങ്ങള്‍

sabari-2014-1-pbശബരിമല: മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. നട തുറക്കുന്ന പുണ്യമുഹൂര്‍ത്തവും കാത്ത് അയ്യപ്പന്‍മാരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയാണു ക്ഷേത്രനട തുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി ജ്വലിപ്പിച്ചു. ഇതിനുശേഷമാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ അനുവദിച്ചത്. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല. ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, വിജിലന്‍സ് എസ്പി ഗോപകുമാര്‍ എന്നിവര്‍ നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്നു.

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയും എസ്.കേശവന്‍ നമ്പൂതിരിയുമാണ് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ആദ്യം പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടുമായെത്തിയ ഇരുവരും ശരണംവിളികളോടെ പടി ചവിട്ടി ശ്രീകോവിലിനു മുമ്പിലെത്തി തൊഴുതു. പിന്നീട് നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനത്തിനുശേഷം ക്ഷേത്രം തന്ത്രിയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. ആചാരാനുഷ്ഠാനങ്ങള്‍ക്കു തടസമുണ്ടാക്കാതെ ഒരു വര്‍ഷത്തെ പൂജകള്‍ പുറപ്പെടാ ശാന്തിമാരായി നടത്തണമെന്ന നിര്‍ദേശവും തന്ത്രി നല്‍കി.

രാത്രി ഏഴോടെ നിയുക്ത മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെ സ്ഥാനാഭിഷേക ചടങ്ങ് സന്നിധാനത്ത് നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരര്‍ മുഖ്യകാര്‍മികത്വം വഹിച്ചു ക്ഷേത്ര സോപാനത്തില്‍ പ്രത്യേക പീഠത്തില്‍ ഇരുത്തിയാണ് സ്ഥാനാഭിഷേക ചടങ്ങ് നടന്നത്. ക്ഷേത്ര കോവിലില്‍ പൂജിച്ച കലശം അഭിഷേകം നടത്തി. പിന്നീട് ശ്രീകോവിലിലെത്തിച്ച് തന്ത്രി നിയുക്ത മേല്‍ശാന്തിക്ക് അയ്യപ്പന്റെ മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തു.

മാളികപ്പുറത്ത് നിയുക്ത മേല്‍ശാന്തി എസ്.കേശവന്‍ നമ്പൂതിരിയുടെ സ്ഥാനാഭിഷേകവും തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. മാളികപ്പുറം ക്ഷേത്ര ശ്രീകോവിനു മുമ്പിലായിരുന്നു ചടങ്ങുകള്‍. രാത്രി 10നു സ്ഥാനമൊഴിയുന്ന മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര നടയും മനോജ് എമ്പ്രാന്തിരി മാളികപ്പുറം നടയും അടച്ച് താക്കോലുകള്‍ ദേവസ്വം മാനേജര്‍ക്കു കൈമാറി. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ ഒരുവര്‍ഷം ശബരിമല സന്നിധാനത്തു താമസിച്ച് പൂജകള്‍ നിര്‍വഹിച്ച ഇരുവരും രാത്രിയോടെ മലയിറങ്ങി. ഇന്നു പുലര്‍ച്ചെ നട തുറന്നത് പുതിയ മേല്‍ശാന്തിമാരാണ്.

ഇന്നലെ വൈകുന്നേരം ക്ഷേത്ര നട തുറക്കുമ്പോള്‍ ദര്‍ശനത്തിനുള്ള അയ്യപ്പഭക്തരുടെ ക്യൂ ശരംകുത്തിവരെ നീണ്ടിരുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്നലെ രാവിലെ മുതല്‍തന്നെ പമ്പയില്‍നിന്നു തീര്‍ഥാടകരെ സന്നിധാനത്തേക്കു കയറ്റിവിട്ടിരുന്നതിനാല്‍ ഉച്ചയോടെ നടപ്പന്തലുകള്‍ നിറഞ്ഞിരുന്നു. മുന്‍കൊല്ലങ്ങളില്‍ നട തുറക്കുന്ന ദിവസം ഉച്ചകഴിഞ്ഞു മാത്രമേ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കയറ്റിവിട്ടിരുന്നുള്ളൂ. ആദ്യദിനത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനായില്ല. വൈകുന്നേരം നാലിനാണ് നട തുറക്കുന്നത്. രാത്രി 10 വരെ ദര്‍ശനം അനുവദിക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies