Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം പദ്ധതി നടപ്പാക്കും ; ആശങ്കകള്‍ അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 10, 2015, 05:34 pm IST
in മറ്റുവാര്‍ത്തകള്‍

Oommen_Chandyതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്ന് എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന എം.പി.മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കാന്‍ സാങ്കേതിക നടപടപികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് യോഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ച് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കടലാക്രമണമാണ് കേരളം നേരിടുന്ന വലിയ ഭീഷണി. കടല്‍ത്തീരം തകരുകയാണ്. കടലാക്രമണം പ്രകൃതിക്ഷോഭത്തില്‍പ്പെടുത്താത്തതു കൊണ്ട് കേന്ദ്രത്തില്‍ നിന്നുള്ള സഹായം ലഭിക്കുന്നില്ല. പ്രശ്‌നത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് എം.പി.മാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുന്നതിന് തീരുമാനമായി. നിലവില്‍ നഷ്ടപരിഹാരം മുഴുവന്‍ സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.

ശബരി റയില്‍ പാതയുടെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടു പോകാനുണ്ട്. പദ്ധതി അംഗീകരിക്കുന്ന കാലത്ത് ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ പദ്ധതി ചെലവില്‍ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കാനാവുന്നതല്ല. പദ്ധതി മുമ്പ് അംഗീകരിച്ചതുകൊണ്ട് ശബരി പാതയുടെ ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. ശേഷിക്കുന്ന ഭാഗത്താണ് തടസ്സമുള്ളത്. ഇക്കാര്യം യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കെ.സി.ജോസഫ് പറഞ്ഞു. വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരുടെ വിഷയം ഗൗരവതരമാണ്. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് യോജിപ്പുണ്ട്. നോര്‍ക്കയ്ക്ക് ഒഡേപെക്കിനും റിക്രൂട്ട്‌മെന്റിന്റെ ചുമതല ഏല്‍പ്പിച്ചുകൊണ്ട് തീരുമാനമായിട്ടുണ്ട്. പക്ഷേ ഇതിന്റെ തുടര്‍ നടപടികളായിട്ടില്ല. നിയന്ത്രണം മുന്നോട്ട് പോകുന്ന പക്ഷം നിരവധി നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകും. കേരളത്തിന് ഇതുവഴിയുണ്ടാവുന്ന നഷ്ടം യോഗം ചര്‍ച്ച ചെയ്തു.

മലയോര മേഖലകളില്‍ വന്യജീവികളുടെ ആക്രമണം യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് അത് പുതുക്കി നല്‍കുന്നതിന് കേന്ദ്രത്തിന്റെ പുതിയ നയം തടസമാണ്. കേരളത്തിലെ പത്ത് ജലപാതകള്‍ ദേശീയ ജലപാതയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശുദ്ധജല വിതരണത്തിന്റെ സ്രോതസ്സായ നദികളാണ് ജലപാതക്കായി നിശ്ചയിച്ചിട്ടുള്ളത്. ഈ പദ്ധതിയോടുള്ള കേരളത്തിന്റെ വിയോജിപ്പ് യോഗം ചര്‍ച്ച ചെയ്തു. റബറിന്റെ വിലയിടിവിന്റെ സാഹചര്യത്തില്‍ കേന്ദ്ര വില സ്ഥിരതാ ഫണ്ടില്‍ നിന്നും സഹായം ആവശ്യപ്പെടും. പരമാവധി സഹായം ഇതിനായി ലഭ്യമാക്കാന്‍ എം.പി.മാര്‍ ശ്രമിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ നടപടികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies