Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശുദ്ധം (ഭാഗം-4) – ലക്ഷ്മണോപദേശം

by Punnyabhumi Desk
Jul 30, 2015, 03:48 pm IST
in സനാതനം

ഡോ.പൂജപ്പുരകൃഷ്ണന്‍നായര്‍

ശുദ്ധം

മംഗളമയനാകകൊണ്ടു പരമാത്മാവിനെ ശിവനെന്നും, മംഗളം നല്‍കുന്നവനാകയാല്‍ ശങ്കരനെന്നും, വ്യാപിച്ചു നില്‍ക്കുന്നവനാകയാല്‍ വിഷ്ണുവെന്നും, എല്ലാറ്റിലുമിരിക്കുന്നവനാകയാല്‍ നാരായണനെന്നും, ആനന്ദദായകനാകയാല്‍ രാമനെന്നും, ധര്‍മ്മം അനുശാസിക്കുന്നവനാകയാല്‍ ധര്‍മ്മശാസ്താവെന്നും, സത്തും ആനന്ദവുമാകയാല്‍ കൃഷ്ണനെന്നും ആചാര്യന്മാര്‍ വിളിച്ചു. ഈ പ്രപഞ്ചം പരമാത്മാവാകകൊണ്ട് ഈ ലോകത്തുള്ള എല്ലാപേരുകളും എല്ലാ രൂപങ്ങളും പരമാത്മാവിന്റെതന്നെ പേരുകളും രൂപങ്ങളുമാകുന്നു. എങ്കിലും അവയില്‍ ചിലതിനു മാഹാത്മ്യമേറും. അത്തരം നാമങ്ങളെയും രൂപങ്ങളെയും ഒരേ ഈശ്വരന്റെ പല നാമങ്ങളായും രൂപങ്ങളായും പുരാണകര്‍ത്താക്കള്‍ സ്വീകരിച്ചു. അവയെല്ലാമര്‍ത്ഥമാക്കുന്നത് ഒരേ പരമാത്മാവിനെയാണെന്നു മുകളില്‍ കാണിച്ച ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. ഹൈന്ദവമായ ശേഷിച്ച ഈശ്വരനാമങ്ങളും ഇങ്ങനെതന്നെയാണ്. വിഷ്ണസഹസ്രനാമം, ശിവസഹസ്രനാമം, ലളിതാസഹസ്രനാമം തുടങ്ങിയ മന്ത്രഗ്രന്ഥങ്ങളുടെ അര്‍ത്ഥം പഠിക്കുന്നയാളിനു ഇക്കാര്യം വേഗം മനസ്സിലാവും.
ശിവനെന്നും വിഷ്ണുവെന്നുമുള്ള പേരുകള്‍ പരബ്രഹ്മത്തിനും ത്രിമൂര്‍ത്തികളില്‍പ്പെട്ട രണ്ടാള്‍ക്കും പൗരാണികന്മാര്‍ ഉപയോഗിക്കാറുണ്ട്. അതു ശരിയുമാണ്. ഒന്നിലേറെ ആളുകള്‍ക്ക് ഒരേ പേരുണ്ടാവുന്നതിന്നു സദൃശമാണിതെന്നറിയണം. എങ്കിലും ഇതു പലര്‍ക്കും സംശയങ്ങളുണ്ടാക്കാറുണ്ട്. ത്രിമൂര്‍ത്തികളില്‍പ്പെട്ട വിഷ്ണുവും ശിവനുമല്ല പരമാത്മാവായ വിഷ്ണു അഥവാ ശിവന്‍. ത്രിമൂര്‍ത്തികള്‍ മായയ്ക്ക് (പ്രകൃതിക്ക്) ഉള്ളില്‍പ്പെട്ടവരും പരമാത്മാവ് പ്രകൃത്യതീതനുമാണ്.
പരബ്രഹ്മം അഥവാ ശിവനാണു പ്രകൃതിയായി പ്രപഞ്ചമായി നിലകൊള്ളുന്നതെന്നു പറഞ്ഞുവല്ലൊ. പ്രപഞ്ചം ശിവനാണ്. പ്രപഞ്ചത്തില്‍ ആറ്റമുകള്‍മുതല്‍ അണ്ഡകടാഹങ്ങള്‍വരെ അനവരതം ചലിച്ചുകൊണ്ടിരിക്കുന്നു. ശിവന്‍ ചലിക്കുന്നു എന്നര്‍ത്ഥം. ആ ചലനത്തിന് ഒരു ക്രമമുണ്ട്. ക്രമാനുസൃതമായ അഥവാ താളാനുസൃതമായ ചലനമാണു നൃത്തം. സ്ത്രീയുടെ നൃത്തം ലാസ്യം. പുരുഷന്റെ നൃത്തം താണ്ഡവം. ശിവതാണ്ഡവമെന്ന കാവ്യാത്മകവും ശാസ്ത്രീയവുമായ ആര്‍ഷകല്പനയുടെ രഹസ്യമിതാണ്. നൃത്തം ചെയ്യുന്ന ശിവനാണു പ്രപഞ്ചം.

ജയത്വദഭ്രവിഭ്രമ ഭ്രമദ്ഭുജംഗമശ്വസ-
ദ്വിനിര്‍ഗ്ഗമത്ക്രമസ്ഫുരത് കരാളഫാലഹവ്യവാട്,
ധിമിധിമി ധിമിധ്വനന്‍മൃദംഗതുംഗമംഗള-
ധ്വനി ക്രമപ്രവര്‍ധിത പ്രചണ്ഡതാണ്ഡവഃ ശിവഃ

എന്നു പഴയകാലത്തു മുത്തശ്ശിമാര്‍ പാടിയുണര്‍ത്തിയിരുന്നത് ഈ പരമസത്യത്തെയാണ്. ഈ നൃത്തം എന്ന് ആരംഭിച്ചു എന്നും എന്ന് അവസാനിക്കുമെന്നും ആര്‍ക്കും പറയാനാവുകയില്ല. അത്യന്തവിദൂരമായ ഭൂതകാലത്തെന്നോ ആരംഭിച്ച് അനന്തമായി അതു നീണ്ടുകൊണ്ടേയിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും ലയവും ഈ നൃത്തത്തിന്റെ ഭാഗമായി നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ അംശമാണ് ഇക്കാണയതോരോന്നും. ഞാന്‍ ഇതില്‍നിന്നെല്ലാം വേറെയാണെന്നു കരുതുന്നത് അറിവില്ലായ്മകൊണ്ടാണ്. ദുഃഖങ്ങളുടെയെല്ലാം സ്രോതസ്സ് അതാകുന്നു. പരമാത്മാവുതന്നെയാണു ഞാനെന്നറിഞ്ഞുകൊണ്ട്, പ്രപഞ്ചകാരണനായ ആ ആദിപുരുഷനെ സേവിക്കുകയാണ് ശരീരമുള്ള കാലത്തോളം തന്റെ കര്‍ത്തവ്യമെന്നറിഞ്ഞ് അനാദിയായ ആ നൃത്തത്തിന്റെ താളത്തിനും രാഗത്തിനും ശ്രുതിക്കും ലയത്തിനുമൊപ്പിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതാണു ശ്രേയസ്സ്. അതാണു ധര്‍മ്മം. അതിനു വിപരീതമാചരിക്കുന്നത് അധര്‍മ്മമാണ്. ശിവതാണ്ഡവത്തിന്റെ താളത്തിനു വിരുദ്ധമായി നില്‍ക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ അഹന്തമൂലം അതിനു ശ്രമിച്ച് തകര്‍ന്നടിഞ്ഞ അസുരസ്വഭാവരുടെ കഥകള്‍കൊണ്ടു നിറഞ്ഞതാണു ലോകചരിത്രം. പാശമമ്പൊടുകൊണ്ടുവാ യദുപാശനെയിഹകെട്ടുവാന്‍’ എന്നാക്രോശിച്ച് ആ വിരാട് രൂപനെ (ശ്രീകൃഷ്ണനെ) പിടിച്ചുകെട്ടുവാന്‍ പുറപ്പെട്ട ദുര്യോധനന്റെ അനുഭവം ഒരുദാഹരണം മാത്രം.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies