Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ആക്രമണപദ്ധതിയുമായി പാക് ഭീകരന്‍ പിടിയില്‍

by Punnyabhumi Desk
Aug 6, 2015, 11:55 am IST
in മറ്റുവാര്‍ത്തകള്‍

pak-m-navedജമ്മു: അമര്‍നാഥ് തീര്‍ഥാടകരെ വകവരുത്തുക എന്ന ലക്ഷ്യവുമായി ജമ്മു കാഷ്മീരിലെത്തിയ പാക്കിസ്ഥാന്‍ ഭീകരരിലൊരാള്‍ ബിഎസ്എഫ് വാഹനവ്യൂഹത്തെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്രാമീണരുടെ പിടിയിലായി. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ ഗുലാം മുസ്തഫാബാദ് സ്വദേശിയായ മുഹമ്മദ് നാവേദ് ആണ് അറസ്റ്റിലായത്. ഇയാളും മോമിന്‍ എന്നറിയപ്പെടുന്ന നൊമാന്‍ എന്ന ഭീകരനും ചേര്‍ന്നു ജമ്മു- ശ്രീനഗര്‍ ഹൈവേയിലെ സിംറോളിയില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിനെത്തിയ ലഷ്‌കര്‍ ഭീകരനായ അജ്മല്‍ കസബിനുശേഷം ആദ്യമായാണു പാക് ഭീകരനെ ജീവനോടെ പിടികൂടാനായത്.

ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനിടെ മുഹമ്മദ് നാവേദിനെ ഗ്രാമീണര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മോമിന്‍ ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റു മരിച്ചു. പ്രത്യാക്രമണം രൂക്ഷമായതോടെ ഗ്രാമീണരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ നാവേദ് തന്നെ സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു വില്ലേജ് പ്രതിരോധസമിതി പ്രതിനിധിയായ രാകേഷ് സിംഗ് വ്യക്തമാക്കി. പിന്നീട് ഗ്രാമീണര്‍ ഭീകരനെ തന്ത്രപൂര്‍വം കീഴടക്കി ഇന്ത്യന്‍ സൈന്യത്തിനു കൈമാറുകയായിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണു ഭീകരന്‍ പിടിലായതോടെ ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍കാരനാണെന്ന് ചോദ്യംചെയ്യുന്നതിനിടെ സമ്മതിച്ച ഭീകരന്‍ 12 ദിവസം മുമ്പാണ് താന്‍ ഇന്ത്യയിലെത്തിയതെന്നു പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.

പിടിയിലായപ്പോള്‍ ഭീകരന്‍ തനിക്ക് 20 വസയുണെ്ടന്നും കാസിം ഖാന്‍ എന്നാണു പേരെന്നുമായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നു മാറ്റുകയായിരുന്നു. ഉസ്മാന്‍ എന്നാണു പേരെന്നും പറഞ്ഞു. അതിനുശേഷം പേര് മുഹമ്മദ് നാവേദ് ആണെന്നായി. രജൗരി അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തിയെന്ന് ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞ ഇയാള്‍ ശ്രീനഗര്‍ അതിര്‍ത്തിയിലെ കുപ്‌വാരയിലൂടെ ഇന്ത്യയിലെത്തിയെന്നും അറിയിച്ചു. ആയുധങ്ങളില്ലാതെയാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ലഷ്‌കറിന്റെ സ്ലീപ്പിംഗ് സെല്ലില്‍നിന്നാണ് ആയുധം ലഭിച്ചതെന്നും പറയുന്നു. ഭീകരനില്‍നിന്ന് എകെ. 47 തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. മൊഴി മാറ്റുന്നതും പ്രായം 18 വയസിനു താഴെയാണെന്നു പറയുന്നതും ലഷ്‌കര്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നു സംശയിക്കുന്നു.

ഒരു മാസം മുമ്പ് കാഷ്മീര്‍ താഴ് വരയിലൂടെ ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. നാല് തീവ്രവാദികള്‍ക്കൊപ്പമാണ് വടക്കന്‍ കാഷ്മീരിലെ കുപ്‌വാരയിലെത്തിയത്. വഴികാട്ടി എത്താത്തതിനെത്തുടര്‍ന്ന് തിരിച്ചുപോവുകയും ചെയ്തു. ഇന്നലെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മോമിന്‍ എന്നറിയപ്പെടുന്ന നൊമാന്‍ പാക്കിസ്ഥാനിലെ ഭവല്‍പുര്‍ സ്വദേശിയാണെന്നും ഇയാള്‍ പറഞ്ഞു.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ബിഎസ്എഫ് വാഹനവ്യൂഹത്തിനുനേരേ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. അതിനു തൊട്ടുമുമ്പ് അമര്‍നാഥ് തീര്‍ഥാടകരുടെ വാഹനം കടന്നുപോയിരുന്നു. വാഹനവ്യൂഹത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ഭീകരാക്രമണമാണെന്നു തിരിച്ചറിഞ്ഞ ബിഎസ്എഫ് ജവാന്മാര്‍ ഉടന്‍ പ്രത്യാക്രമണം നടത്തി. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍നിന്നാണ് ഉസ്മാന്‍ ഖാന്‍ എന്ന മുഹമ്മദ് നാവേദ് ഉള്‍പ്പെട്ട സംഘം എത്തിയത്.

അമര്‍നാഥ് തീര്‍ഥാടകസംഘത്തെ ജമ്മു കാഷ്മീരിലെ ദേശീയപാതയില്‍ ഭീകരര്‍ ആക്രമിച്ചേക്കാമെന്നു നേരത്തേ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പാഠക്കുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies