Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം

by Punnyabhumi Desk
Aug 7, 2015, 04:10 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

pak-ed-01-pbഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക ഭീകരവാദം കൊടികുത്തിവാഴാന്‍ സാദ്ധ്യതയുണ്ടെന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഏതാണ്ട് ശരിവയ്ക്കുന്നതാണ് ലോകവ്യാപകമായി ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍. ലോകം മുഴുവന്‍ തങ്ങളുടെ പരിധിയിലാക്കി ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകര സംഘടന മുസ്ലീം രാഷ്ട്രങ്ങളില്‍ തഴച്ചുവളരുകയാണ്. അതിന്റെ വേരുകള്‍ പല രാജ്യങ്ങളിലേക്കും പടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ദിവസം കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ കാണേണ്ടത്.

ജമ്മുവിലെ ഉധംപൂരില്‍ ആക്രമണത്തിനുശേഷം പിടിയിലായ മുഹമ്മദ് നവേദ് എന്ന ഭീകരന്റെ വെളിപ്പെടുത്തലില്‍ അയാള്‍ പാക്കിസ്ഥാന്‍ പൗരനെന്ന് വ്യക്തമാണ്. എന്നാല്‍ ഭാരതം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പിടിയിലായ നവേദ് തങ്ങളുടെ പൗരനല്ലെന്നും പറഞ്ഞുകൊണ്ട് പാക്കിസ്ഥാന്‍ രംഗത്തെത്തി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പിടിച്ചപ്പോഴും പാക്കിസ്ഥാന്‍ ഇതേ തരത്തില്‍ അസത്യവിളംബരവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ അയാള്‍ പാക്പൗരനാണെന്ന് ഭാരതത്തിന് അസന്നിഗ്ദ്ധമായി തെളിയിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാക്കിസ്ഥാന്റെ കള്ളപ്രസ്താവനയ്ക്ക് പിന്നാലെ നവേദിന്റെ അച്ഛന്റെതന്നെ വാക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പാക്കിസ്ഥാന്‍ ദേശീയ ദിനപത്രത്തിന്റെ വെബ്‌സൈറ്റിലാണ് നവേദിന്റെ പിതാവുമായുള്ള ഫോണ്‍ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നവേദിന്റെ ദൗര്‍ഭാഗ്യവാനായ പിതാവാണ് താനെന്നും ലഷ്‌കര്‍ ഭീകരര്‍ തങ്ങള്‍ക്കു പിന്നാലെയുണ്ടെന്നും ചിലപ്പോള്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഫൈസലാബാദ് സ്വദേശിയായ നവേദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് പ്രതികരിച്ചിട്ടുണ്ട്. നവേദില്‍നിന്ന് ചോദ്യം ചെയ്യലില്‍നിന്നു ലഭിച്ച പിതാവിന്റെ ഫോണ്‍നമ്പരില്‍ ഒരുമിന്നിട്ട് ഇരുപത് സെക്കന്റ് സംഭാഷണം നടന്നതായും അതിനുശേഷം ഫോണ്‍ സ്വിച്ച്ഓഫ് ആയതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവേദ് പാക്കിസ്ഥാന്‍ പൗരനാണെന്ന് ഉറപ്പിക്കുന്നതിന് ഇതില്‍കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? നവേദിന്റെ പിതാവ് ഭയപ്പെടുന്നപോലെ ഐ.എസ്.ഐയുടെ സഹായത്തോടെ ലഷ്‌കര്‍ ഭീകരര്‍ തന്നെ ആ കുടുംബത്തെ വകവരുത്തിയേക്കാം. അതോടെ നവേദ് പാക് പൗരനല്ല എന്നുള്ളതിന് തെളിവ് നശിപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.

പാക്കിസ്ഥാന്‍ ഒരിക്കലും പാഠം പഠിക്കില്ല എന്നതിന് തെളിവാണ് ഇപ്പോഴുണ്ടായ ഭീകരാക്രമണവും അതില്‍നിന്നുള്ള തങ്ങളുടെ ഉത്തരവാദിത്തം കൈകഴുകാനുള്ള വ്യാജ പ്രസ്താവനയും. ഭാരതത്തെ അസ്ഥിരപ്പെടുത്തുകയും ഇവിടെ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇക്കാലമത്രെയും ഭാരതത്തില്‍ ഭീകരപ്രവര്‍ത്തകരെ കടത്തിവിടുകയും ജമ്മുകാശ്മീരില്‍ ഭാരതവിരുദ്ധ വികാരം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്തത്. എന്നാല്‍ ഭാരതത്തിന്റെ അചഞ്ചലമായ കെട്ടുറുപ്പും ധാര്‍മ്മികതയിലൂന്നിയ ഇച്ഛാശക്തിയും പാക്കിസ്ഥാന്റെ എല്ലാ ചെയ്തികളെയും നിഷ്പ്രഭമാക്കി.

ഭീകരപ്രവര്‍ത്തനം വളര്‍ത്തുകയും ഭീകരരെ ഇവിടേക്ക് കടത്തിവിടുകയും ചെയ്യുന്ന പാക്കിസ്ഥാനുള്ള ചുട്ട മറുപടി ഭാരതത്തിന് അറിയാഞ്ഞിട്ടല്ല. പക്ഷേ സംഘര്‍ഷത്തിനുപകരം സമന്വയവും സമാധാനവും എന്നതാണ് ഭാരതം എക്കാലവും പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. എന്നാല്‍ ഈ ചിന്താഗതയെ ഭീരുത്വമായി വ്യാഖ്യാനിച്ചാല്‍ അതിനു കാലം നല്‍കുന്ന പ്രഹരം അതിഗുരുതരമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍വേണ്ട എല്ലാ ‘യോഗ്യത’കളും പാക്കിസ്ഥാന്‍ സ്വയം ആര്‍ജ്ജിച്ചുകഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാന്റെ വികൃതമുഖം തിരിച്ചറിയുകയും ചെയ്തു. ഭീകരതയുടെ മുഖവുമായി മുന്നോട്ടുപോകുന്ന പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies