Sunday, March 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളം എങ്ങോട്ട്?

by Punnyabhumi Desk
Nov 21, 2015, 02:38 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

പുരോഗമനത്തിന്റെയും സാക്ഷരതയുടെയുമൊക്കെ പേരില്‍ അഹങ്കരിച്ചിരുന്ന കേരളം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ തെളിയുന്നത്. ചുംബനസമരത്തിന്റെ പേരില്‍ വിവാദ നായികാനായകന്മാരായ രശ്മി നായരും രാഹുല്‍ പശുപാലനുമാണ് ഇതിലെ പ്രധാന കണ്ണികള്‍. ഇവരുടെ പേര് പുറത്തുവന്നപ്പോള്‍ കേരളം മൂക്കത്ത് വിരല്‍വച്ചുപോയി. ഇവിടെ ലജ്ജിക്കേണ്ടത് മറ്റൊരു കൂട്ടര്‍കൂടിയാണ്. സാദാചാര പോലീസിനെതിരെ എന്നവണ്ണം രംഗത്തെത്തിയ ചുംബന സമരക്കാരെ പ്രോത്സാഹിപ്പിക്കാനും പിന്താങ്ങാനുമായി വിപ്ലവ യുവജനസംഘടനയെന്നഭിമാനിക്കുന്ന ഡി.വൈ.എഫ്.ഐയും ചാനല്‍ ചര്‍ച്ചകളിലൂടെ അതിന് ഏറെ പ്രാധാന്യം നല്‍കിയ കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളുമാണ്. പുരോഗമനത്തിന്റേതെന്ന പേരില്‍ സദാചാര മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ എന്തിനെയും ഏതിനെയും മുന്‍പിന്‍ നോക്കാതെ പിന്താങ്ങുന്നവര്‍ക്ക് മുഖമടച്ചേറ്റ അടികൂടിയാണിത്.

ഭാരതത്തിന്റെ കുടുംബസങ്കല്‍പ്പം വളരെ പവിത്രമാണ്. സദാചാര മൂല്യങ്ങളിലധിഷ്ഠിതമായ കുടുംബവ്യവസ്ഥയാണ് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്. കൊടിയ ദാരിദ്യത്തിലും പട്ടിണിയിലും പോലും മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടു പോയതുകൊണ്ടാണ് ഇന്നും ഭാരത സംസ്‌കാരം നിലനില്‍ക്കുന്നത്. ലോകം നിലനില്‍ക്കണമെങ്കില്‍ കുടുംബവ്യവസ്ഥ മൂല്യാധിഷ്ഠിതമായിരിക്കണം. അങ്ങനെയല്ലാതായിത്തീര്‍ന്നാല്‍ അത് ഒരു സമാജത്തിന്റെയോ രാഷ്ട്രത്തിന്റെയോ മാത്രമല്ല. ലോകത്തിന്റെ തന്നെ മുന്നോട്ടുള്ള പോക്കില്‍ വന്‍ പ്രത്യാഘാതമാണുണ്ടാക്കുക.

ചുംബന സമരത്തില്‍ ഭാഗഭാക്കായിരുന്ന ചിലര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴും രാഹുല്‍ പശുപാലനെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. രാഹുവിന്റെ അച്ഛന്‍ പശുപാലന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് രാഹുലിനെ ഇഞ്ചനീയറിംഗ് പഠിപ്പിക്കാന്‍ 19 ലക്ഷം രൂപ ചിലവായി എന്നാണ്. താന്‍ ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കി സാമ്പാദിച്ച പണം മുഴുവന്‍ രാഹുലിനായി നഷ്ടപ്പെടുത്തേണ്ടിവന്നുവെന്നാണ് പശുപാലന്‍ പറഞ്ഞത്. വീട്ടില്‍ വന്ന് ഒന്നും രണ്ടും ലക്ഷം രൂപ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി കാര്യം നേടുമായിരുന്നുവെന്നും അന്നേ ധൂര്‍ത്തിന്റെ പര്യായമായിരുന്നു രാഹുല്‍ എന്നുമാണ് പശുപാലന്‍ പറയുന്നത്. രശ്മി നായരാണ് തന്റെ മകനെ വഴിപിഴപ്പിച്ചതെന്നും പശുപാലന്‍ വിലപിക്കുന്നു.

നാണംകെട്ട് പണമുണ്ടാക്കിയാല്‍ ആ പണംകൊണ്ട് നാണക്കേട് മാറ്റാമെന്നൊരു ചൊല്ലുണ്ട്. പണമാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന ചിന്ത നശിപ്പിക്കുന്നത് മൂല്യങ്ങളെയും സംസ്‌കാരത്തെയുമായിരിക്കും. ഒരു സമൂഹത്തിന്റെ ആത്മാവാണ് മൂല്യബോധം. അതില്ലാതാകുന്നത് ജഡമായിത്തീര്‍ന്ന ശരീരം പോലെയാണ്. ജഡം അഴുകാന്‍ തുടങ്ങിയാല്‍ അതിന്റെ ദുര്‍ഗന്ധം അസഹനീയമാണ്. ഇതുതന്നെയാണ് പുരോഗമനത്തിന്റെ പേരില്‍ മൂല്യങ്ങളെയും സദാചാര സംഹിതകളെയും നിഷേധിക്കുന്ന ഒരു സമൂഹത്തിനു സംഭവിക്കാവുന്നത്. സമൂഹത്തില്‍ മാറ്റം നല്ലതാണ്. എന്നാല്‍ അത് കുടുംബബന്ധങ്ങളെയും അതിലൂടെ സമാജത്തെയും ശിഥിലമാക്കുന്ന തരത്തിലാകരുത്. ഇക്കാര്യത്തില്‍ യുവജനപ്രസ്ഥാനങ്ങളും മാധ്യമങ്ങളുമൊക്കെ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ രാഹുല്‍ പശുപാലനെയും രശ്മി നായരെയുമൊക്കെ അനര്‍ഹമായി പ്രോത്സാഹിപ്പിച്ചതിന്റെ പാപഭാരം ചുമക്കേണ്ടിവരും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies