ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ് ക്കോടതികള്‍ മാനഭംഗത്തിന് നല്കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. കൊലക്കുറ്റത്തിന് തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.
ഗോവിന്ദചാമി കൊലക്കുറ്റം ചെയ്‌തെന്നു വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്കി ഗോവിന്ദ ചാമിയെ കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
സൗമ്യയെ ബലാല്‍സംഗം ചെയ്തതിന് ഗോവിന്ദ ചാമിക്ക് 7 വര്‍ഷം കഠിനതടവ് മാത്രമാണെന്നായിരുന്ന് വിധി പ്രസ്താവത്തിന്റെ ആദ്യനിമിഷങ്ങളില്‍ ലഭിച്ച വിവരം. എന്നാല്‍ വിധിപകര്‍പ്പില്‍ ഗോവിന്ദചാമിക്ക് ജീവപര്യന്തം തന്നെയെന്ന് വ്യക്തമായി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ 3അംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
സൗമ്യയെ ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325ആം വകുപ്പ് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ നല്കാനും തീരുമാനിച്ചു. 397ആം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്പ്പിക്കല്‍ 447ആം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
കൊലപാതകത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്ക്യൂഷന് കഴിയാതിരുന്നത് കേസിന്റെ വാദത്തിനിടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. രഞ്ജന്‍ ഗൊഗോയ്ക്ക് പുറമേ പ്രഫുല്ല സി. പന്ത്, യു.യു ലളിത് എന്നിയവരടങ്ങിയ ബഞ്ചാണ് ശിക്ഷ വിധിച്ചത്.
Discussion about this post