Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് പൊലീസ്

by Punnyabhumi Desk
Nov 26, 2016, 05:47 pm IST
in മറ്റുവാര്‍ത്തകള്‍

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് പൊലീസ്. പട്രോളിംഗിനിടയ്ക്കാണ് മാവോയിസ്റ്റ് സംഘത്തെ കണ്ടതെന്നും മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു.

പട്രോളിംഗിനിടയ്ക്ക് മാവോയിസ്റ്റുകളെ കാണാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വെടിവെയ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ടക്കടവില്‍ നേരത്തെയുണ്ടായ വെടിവെയ്പിന്റെ അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തിയത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പ്രതികരണമാണിത്.

നേരത്തെ സിപിഐ ഉള്‍പ്പെടെയുളള കക്ഷികള്‍ ഏറ്റുമുട്ടലിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കിയിരുന്ന കുപ്പു ദേവരാജ്, കാവേരി എന്ന് വിളിക്കുന്ന അജിത എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നിലമ്പൂര്‍ പടുക്ക ഫോറസ്റ്റ് ഓഫീസ് മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടുകിടക്കുന്നവരുടെ ചിത്രങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.

മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ടെന്റുകളില്‍ നിന്നും നിരവധി ഉപകരണങ്ങളും നിത്യോപയോഗ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു റിവോള്‍വറും ലാപ്ടോപ്പുകളും ഐപാഡും 36 പെന്‍ഡ്രൈവുകളും കൂട്ടത്തിലുണ്ട്. അഞ്ചുലക്ഷം രൂപയും ലഭിച്ചു. നിരവധി ജീവന്‍രക്ഷാ മരുന്നുകളുമുണ്ടായിരുന്നു. സംഘത്തില്‍ ഡോക്ടറോ അല്ലെങ്കില്‍ മെഡിക്കല്‍ രംഗത്തെക്കുറിച്ച് അറിവുളളവരോ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

ഏറ്റുമുട്ടലിനൊടുവില്‍ സംഘത്തിലെ ബാക്കിയുണ്ടായിരുന്നവര്‍ ഉള്‍വനത്തിലേക്ക് രക്ഷപെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് നിലമ്പൂര്‍ വനത്തിലും അട്ടപ്പാടി വനത്തിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies