Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഈ വര്‍ഷം സംസ്ഥാനത്ത് 50,000 പേര്‍ക്ക്കൂടി പട്ടയം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

by Punnyabhumi Desk
Jul 10, 2018, 05:30 pm IST
in കേരളം

തിരുവനന്തപുരം: ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് 50,000 പേര്‍ക്ക്കൂടി പട്ടയം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന് കഴിയുംവിധം നിശ്ചിതഭൂമിയിലെ എല്ലാ തടസങ്ങളും മാറ്റി ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കും. പട്ടയ വിതരണം, വനഭൂമിയിലെ അവകാശങ്ങള്‍, മിച്ചഭൂമി കണ്ടെത്തലും വിതരണവും, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലും ഭൂസംരക്ഷണവും തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനപക്ഷത്തുനിന്നുള്ള തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനുള്ള എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുന്‍ഗണനാ വിഷയങ്ങങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുവാദം ലഭിച്ചതും ഇനിയും വിതരണം ചെയ്യാത്തതുമായ 11725.89 ഹെക്ടര്‍ വനഭൂമിയിലും സമയബന്ധിതമായി പട്ടയം നല്‍കും. ഇടുക്കി ജില്ലയില്‍ 9867.31 ഹെക്ടറും തൃശൂരില്‍ 1523.39 ഹെക്ടറും എറണാകുളത്ത് 326.42 ഹെക്ടറും വനഭൂമിക്ക് പട്ടയം നല്‍കാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന ആവശ്യമുള്ള, തിരുവനന്തപുരം ജില്ലയില്‍ 250.269 ഹെക്ടറും കോട്ടയത്ത് 1454.2 ഹെക്ടറും പാലക്കാട് 151.77 ഹെക്ടറും വനഭൂമിയിലെ പരിശോധന പൂര്‍ത്തിയാക്കി എത്രയും വേഗം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കയയ്ക്കും.

ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുടെ വിതരണത്തില്‍ ചില ട്രിബ്യൂണലുകളുടെ മെല്ലെപ്പോക്ക് പരിശോധിച്ച് എല്‍ ടി പട്ടയങ്ങള്‍, ദേവസ്വം പട്ടയങ്ങള്‍, കാണം പട്ടയങ്ങള്‍ എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. മൂവാറ്റുപുഴ താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ 2000 ത്തില്‍പരം വനഭൂമി പട്ടയങ്ങള്‍ കൈവശക്കാര്‍ക്ക് നല്‍കുന്നതില്‍ തടസമില്ല. അവ ഉടനെ വിതരണം ചെയ്യും. സംസ്ഥാനത്ത് പരിധിയിലധികം ഭൂമി കൈവശം വച്ചിരിക്കുന്നത് കണ്ടെത്തി അധിക ഭൂമിക്ക് സീലിംഗ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമിയില്‍ വീണ്ടും കൈയേറ്റമുണ്ടാകാതെ എത്രയും വേഗം വിതരണം ചെയ്യും.
ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ശ്മശാനങ്ങളും കാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ അത്യാവശ്യം വേണ്ടിവരുന്ന ഭൂമി മാത്രം മാര്‍ക്കറ്റ് വില ഈടാക്കി പതിച്ചുനല്‍കുകയോ വ്യവസ്ഥ പ്രകാരം പാട്ടത്തിന് നല്‍കുകയോ ചെയ്യും. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും നടപടി സ്വീകരിക്കും.

പാട്ടത്തിനു നല്‍കിയ ഭൂമി പാട്ടത്തുക അടയ്ക്കാതെയും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചും പല സ്ഥാപനങ്ങളും ജില്ലകളിലെ കണ്ണായ സ്ഥലങ്ങള്‍ കൈവശം വച്ചുവരികയാണ്. പാട്ടം അടയ്ക്കുന്നതിനു നോട്ടീസ് നല്‍കുമ്പോള്‍ കോടതിയില്‍ നിന്നു സ്റ്റേ ഉത്തരവു വാങ്ങി പാട്ടം അടയ്ക്കാതിരിക്കുന്ന കേസുകളുമുണ്ട്. അപ്രകാരമുള്ള സ്റ്റേ ഉത്തരവുകള്‍ ഒഴിവാക്കുന്നതിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അഡ്വക്കേറ്റ് ജനറലിനും, അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനും കത്ത് നല്‍കും.
പാട്ടവ്യവസ്ഥാ രേഖകള്‍ കാലികവത്കരിക്കാനും കുടിശ്ശിക വരുത്തിയവര്‍ക്കും പാട്ടത്തുക തീരെ അടയ്ക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. അത്തരം ഭൂമി തിരിച്ചെടുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമി വിതരണം ചെയ്യുന്നതിന് സര്‍വെ ആവശ്യമുള്ള സ്ഥലങ്ങളില്‍ സര്‍വെ നടത്തുന്നതിന് ജില്ലാകളക്ടര്‍മാര്‍ തന്നെ ആവശ്യമുള്ള സര്‍വെയര്‍മാരെ മാറ്റി നിയമിക്കേണ്ടതാണെന്നും തീരുമാനിച്ചു.
കേന്ദ്ര, സംസ്ഥാന അംഗീകൃത ഏജന്‍സികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ റീസര്‍വെ നടപടികള്‍ ചെയ്യുന്നതിനും അതിന്റെ വാല്യൂവേഷന്‍ നടപടികള്‍ സര്‍വെ ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിക്കുന്നതിനും തീരുമാനിച്ചതനുസരിച്ചുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കും. എല്‍.ആര്‍.എം പരാതികള്‍ തീര്‍പ്പാക്കുന്നതിന് സര്‍വെ വകുപ്പിലെയും, റവന്യൂ വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അദാലത്ത് സംഘടിപ്പിച്ച് അവിടെ വച്ചുതന്നെ പരാതികള്‍ തീര്‍പ്പാക്കും. വീണ്ടും ഫീല്‍ഡ് പരിശോധനയോ സര്‍വെയോ ആവശ്യമാണെങ്കില്‍ അത് പ്രത്യേക ടീമിനെ ഏല്‍പ്പിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനമെടുക്കണമെന്നും റീസര്‍വെ ചെയ്തതുകൊണ്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും കുടിവെളളവും ശുചിമുറികളും മൂന്നുമാസത്തിനകം സ്ഥാപിക്കണം. ഇതിനാവശ്യമായി വരുന്ന തുക 2017-18ലെ ഫണ്ടില്‍ നിന്നും വിനിയോഗിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കി. ഇനിമുതല്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റ് ഓഫീസുകളില്‍ നിയമിക്കേണ്ടതില്ലെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

യോഗത്തില്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസ്, ജോയിന്റ് കമ്മീഷണര്‍ എന്‍.പദ്മകുമാര്‍, ജില്ലാകളക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies