തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പറയേണ്ടതാണ് താന്‍ പറഞ്ഞതെന്നു വ്യക്തമാക്കിയ അദ്ദേഹം ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും പറഞ്ഞു. തന്ത്രി തന്നെ വിളിച്ചത് അഭിഭാഷകന്‍ എന്ന നിലയിലാണ്. അത്തരത്തില്‍ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ വിളിച്ചാല്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലേയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. പ്രസംഗത്തില്‍ അപാകതയില്ലെന്നു പറഞ്ഞ ശ്രീധരന്‍പിള്ള ജനസേവനത്തിനുള്ള സുവര്‍ണാവസരമാണ് ഇതെന്നാണ് താന്‍ പറഞ്ഞതെന്നും വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ശ്രീധരന്‍പിള്ള നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഘടകം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപിച്ചു. യുവമോര്‍ച്ച യോഗത്തില്‍ രഹസ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നു. തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്- ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ എന്ത് അധികാരത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നു ചോദിച്ച ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാണെന്നും കോടതി നിലപാടില്‍ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയക്കാരും തന്റെ നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ വധത്തില്‍ വക്കാലത്തേറ്റെടുക്കാന്‍ നേതാക്കള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം അവസാനിപ്പിത്.













Discussion about this post