ദില്ലി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. എന്നാല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചത്.
Discussion about this post