ആലുവ:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അധികാരം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ‘ സ്വാഗതാർഹമാണെന്ന് തന്ത്രവിദ്യാപീഠം. ഭക്തജനങ്ങളുടെ പ്രാർത്ഥന സാർത്ഥകമാക്കിയതും ധർമ്മത്തിന്റെ വിജയവുമാണ് സുപ്രീംകോടതി വിധിയെന്ന് തന്ത്ര വിദ്യാപീഠം പ്രസിഡണ്ട് അഴകത്ത് ശാസ്തൃ ശർമ്മൻനമ്പൂതിരിപ്പാട്, വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി എൻ.ബാലമുരളി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
തൃപ്പടിദാനമായി സമർപ്പിച്ചു ക്ഷേത്ര ആചാരങ്ങൾ പരിരക്ഷിച്ചു കൊണ്ട് പത്മനാഭദാസനായിട്ടാണ് തിരുവിതാംകൂർ രാജാവ് ക്ഷേത്ര ഭരണം നടത്തിയത്. മതേതര സർക്കാറിൽ നിന്നും,
ക്ഷേത്ര ഭരണം സ്വതന്ത്രമാവണമെന്നത് ഭക്തജനങ്ങളുടെ ദീർഘ കാല ആവശ്യത്തെ സാധൂകരിക്കുന്നതും
ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്‌തമാക്കണമെന്ന് നിർദ്ദേശിക്കുന്ന കെ.പി ശങ്കരൻ നായർ, കുട്ടികൃഷ്ണ മേനോൻ തുടങ്ങിയവരുടെ കമ്മീഷൻ ശുപാർശകൾക്ക് കിട്ടിയ അംഗീകാരവും കൂടിയാണ് സുപ്രീം കോടതി വിധിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post