Wednesday, January 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സമുദ്രോല്‍പ്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ഉണര്‍വേകാന്‍ ചേര്‍ത്തല മെഗാ സീ ഫുഡ് പാര്‍ക്ക് ഒരുങ്ങുന്നു

by Punnyabhumi Desk
Oct 30, 2020, 07:35 am IST
in കേരളം

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് തളര്‍ച്ച നേരിട്ട സമുദ്രോത്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ചേര്‍ത്തല മെഗാ സീ ഫുഡ് പാര്‍ക്ക് പുത്തന്‍ ഉണര്‍വേകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സമുദ്രോത്പന്ന കയറ്റുമതിയില്‍ 23.96 ശതമാനം കുറവാണുണ്ടായത്. കയറ്റുമതി വരുമാനത്തില്‍ 13.96 ശതമാനവും ഇടിവുണ്ടായി.

കോവിഡിനു മുന്‍പുവരെ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി ഒന്നര ലക്ഷം മെട്രിക് ടണ്ണോളമാണ്. 5020.33 കോടി രൂപയോളം വരുമാനമാണ് ഈ കാലയളവില്‍ ലഭിച്ചത്. മെഗാ സീഫുഡ്പാര്‍ക്ക് പോലെയുള്ള സമുദ്രോല്പന്ന സംസ്‌കരണ കേന്ദ്രങ്ങള്‍ വരുന്നതോടെ ഈ മേഖല വീണ്ടും വളര്‍ച്ചയുടെ പാതയില്‍ വേഗം മടങ്ങിയെത്തുമെന്നാണ് വിലയിരുത്തുന്നത്.

സീഫുഡ് പാര്‍ക്കിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 68 ഏക്കറിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. അടുത്ത ഘട്ടത്തില്‍ 16 ഏക്കര്‍ കൂടി ചേര്‍ത്ത് പദ്ധതി വിപുലീകരിക്കും. നിലവില്‍ മൂന്ന് സമുദ്രോല്‍പ്പന്ന കമ്പനികളും ഒരു പാക്കേജിങ് യൂണിറ്റും ഫുഡ് പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് പാര്‍ക്കില്‍ 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നല്‍കുന്നത്. 28 പ്ലോട്ടുകള്‍ ഇപ്പോള്‍തന്നെ വിവിധ സംരംഭകര്‍ ഏറ്റെടുത്തിട്ടുണ്ട്. പാര്‍ക്ക് പൂര്‍ണ സജ്ജമാകുന്നതോടെ 500 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മൂവായിരത്തില്‍ പരം ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാകും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുക.

128 കോടി രൂപ ചെലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ കെ എസ് ഐ ഡി സി നിര്‍മിക്കുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. മൊത്തം തുകയില്‍ 72 കോടി സംസ്ഥാന സര്‍ക്കാരും 50 കോടി കേന്ദ്രസര്‍ക്കാരുമാണ് മുടക്കുന്നത്. ബാക്കിയുള്ള തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.

സമുദ്രോല്പന്നങ്ങള്‍ ശേഖരിക്കല്‍, ഗ്രേഡ് തിരിക്കല്‍, ഗുണനിലവാരം പരിശോധിക്കല്‍, ഫ്രീസിങ് യൂണിറ്റ്, കോള്‍ഡ് സ്റ്റോര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മുഖ്യ സംസ്‌കരണ കേന്ദ്രം(സി.പി.സി), ഹാര്‍ബറുകളില്‍ നിന്നുള്ള സമുദ്രോല്പന്നങ്ങളുടെ പീലിങ്, വൃത്തിയാക്കല്‍, തരംതിരിക്കല്‍, ഐസ്പ്ലാന്റ് എന്നിവയ്ക്കുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രം(പിപിസി) എന്നിവയാണ് ഫുഡ്പാര്‍ക്കിലുള്ളത്. തോപ്പുംപടിയിലും വൈപ്പിനിലും മുനമ്പത്തുമുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങളെക്കൂടി ഇതുമായി ബന്ധിപ്പിക്കും. 40 അടി കണ്ടെയ്നര്‍ ട്രക്കിനു കടന്നു പോകാവുന്ന റോഡുമായി പാര്‍ക്കിനെ ബന്ധിപ്പിച്ചിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവയുമായി 50 കിലോമീറ്ററിനുള്ളിലാണ് ദൂരം. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്റെ സമീപത്താണ് പാര്‍ക്ക്.

ഗോഡൗണ്‍, കോള്‍ഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റര്‍ പാര്‍ക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികള്‍ക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണുള്ളത്. ഭക്ഷ്യസംസ്‌കരണത്തിന് സംരംഭകര്‍ക്ക് സഹായകരമായ അത്യാധുനിക സൗകര്യങ്ങളെല്ലാം പാര്‍ക്കില്‍ സജ്ജമാക്കി വരുന്നു.

പാര്‍ക്കിനുള്ളില്‍ വൈദ്യുതി വിതരണ സംവിധാനവും ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യവസായികള്‍ക്ക് കെ എസ് ഇ ബി യില്‍ നിന്നും വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കണക്ഷന്‍ വാങ്ങി നേരിട്ട് ഉപയോഗിക്കാവുന്നതാണ്. 3000 മെട്രിക് ടണ്‍ കോള്‍ഡ് സ്റ്റോറേജ്, ദിവസം 10 മെട്രിക് ടണ്‍ ശേഷിയുള്ള ഡീപ്പ് ഫ്രീസര്‍, മത്സ്യത്തിന്റെ മുള്ള് നീക്കം ചെയ്യുന്നതിന് 10 മെട്രിക് ടണ്‍ ദിവസ കപ്പാസിറ്റിയുള്ള ഡിബോണിങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ദിവസവും 20 ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള ഇഫ്‌ളുവെന്റ് പ്ലാന്റിന്റെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാകും.
േ

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies