ഡറാഡൂണ്‍: യോഗ ഗുരു ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചോദ്യംചെയ്യലിന് സിബിഐയ്ക്കു മുന്‍പാകെ ഹാജരായി.രാവിലെ 11.15ഓടെ യാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്. രണ്ടാം തവണയാണ് ബാലകൃഷ്ണ സിബിഐയുടെ ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. വീസ ആവശ്യത്തിനായി ബ്രിട്ടീഷ് ഹൈക്കമ്മിഷനിലാണു തന്റെ പാസ്‌പോര്‍ട്ട് ഉള്ളതെന്നു ബാലകൃഷ്ണ ബുധനാഴ്ച സിബിഐയെ അറിയിച്ചിരുന്നു.
Discussion about this post