Sunday, April 2, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ജീവാത്മാവ് പരമാത്മാവില്‍ നിന്നും ഭിന്നമല്ല

ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ-പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍

by Punnyabhumi Desk
Feb 1, 2022, 03:26 pm IST
in സനാതനം

പരമാത്മാവില്‍ വിലയം പ്രാപിക്കുന്ന ജീവാത്മാവ് പിന്നെ അവിടെ നിന്നും വിട്ട് പോകുന്നില്ലെന്ന് സമര്‍ത്ഥിക്കുന്നതാണ് ഈ ദൃഷ്ടാന്തം.

യഥാ ജല സൂര്യകഃ സൂര്യാംശഃ
ജല നിമിതാപായേ. സൂര്യനേഖഗത്വാന നിവര്‍ത്തതേ.
(ഗീതാഭാഷ്യം)

സൂര്യാംശമായ സൂര്യ പ്രതിബിംബം അതിനെ പ്രതിബിംബിക്കുന്ന ജലത്തെ മാറ്റിയാല്‍ സൂര്യനില്‍ തന്നെ ചെന്നെത്തുന്നത് പിന്നെ തിരിച്ച് വരുന്നില്ല.

ലോക വ്യവഹാരത്തില്‍ ജീവനെ കിത്താവായും ഭോക്താവായും കണക്കാക്കി വരുന്നു. സനാതനമായ ജീവന്‍ പരമാത്മാവ് തന്നെയാണ്. അവിദ്യകൊണ്ട് ജീവാത്മാവായി വ്യവഹരിക്കപ്പെടുന്നു. അതായത് പരമാത്മാവിന്റെ ഭാഗം തന്നെയാണ് ജീവാത്മാവും.

പരമാത്മാവില്‍ ജീവാത്മ ഭൂതമായ ഒരു ഭാഗ സങ്കല്പം യുക്തമല്ല തന്നെ. അതുകൊണ്ട് ജീവാത്മാവിനെ അവിദ്യ കൊണ്ടാണ് ആത്തരത്തില്‍ വ്യവഹരിക്കപ്പെടുന്നതെന്ന് പറഞ്ഞുവരുന്നു. വസ്തു ദൃഷ്ടമായി നോക്കിയാല്‍ ജീവാത്മാവ് പരമാത്മാവില്‍ നിന്നും ഭിന്നമല്ല. എന്നാല്‍ ശരീരഗതമായ ഉപാധി നിമിത്തം ഭിന്നമെന്ന വണ്ണം തോന്നുന്നു എന്ന് മാത്രം. ജലരൂപമായ ഉപാധിയില്‍ പ്രതിബിംബത്തിന്റെ ദാനം പോലെയാണ് അത് എന്നാണഅ ശ്രീശങ്കരന്‍ പറയുന്നത്.

ബിംബമില്ലെങ്കില്‍ പ്രതിബിംബം ഇല്ല. ജലം എന്ന ഉപാധിയില്‍ കാണുന്ന സൂര്യന്റെ പ്രതിബിംബം സൂര്യന്റെ തന്നെ അംശമാണ്. ഉപാധി ഇല്ലാതാകുമ്പോള്‍ ആ ഉപാധി രൂപമായ ജലത്തില്‍ നേരത്തെ കണ്ടിരുന്നു. സൂര്യ പ്രതിബിംബം സൂര്യനില്‍ തന്നെവിലയം പ്രാപിക്കുന്നു എന്നാണ് കണക്കാക്കി വരുന്നത്. അപ്രകാരം സൂര്യനെ പ്രാപിച്ച ആ പ്രതിബിംബം പിന്നെ ഒരിയ്ക്കലും തിരികെ വരുന്നില്ല. വീണ്ടും ഉപാധി ഉണ്ടായാല്‍ പ്രതിബിംബം ഉണ്ടായെന്നു വരാം. അത് നേരത്തെ ഉണ്ടായിരുന്ന ഉപാധിയിലുള്ള പ്രതിബിംബമല്ല തന്നെ. അതുകൊണ്ട് സൂര്യനില്‍ വിലയം പ്രാപിച്ച പ്രതിബിംബം തിരിച്ച് വരുകയില്ലെന്നത് സത്യം തന്നെ. അത് സൂര്യ രൂപമായി തന്നെ നിതാന്തമായി സ്ഥിതി ചെയ്യും. ഈ സൂചിപ്പിച്ച സൂര്യന്റെ ബിംബ പ്രതിബിംബങ്ങള്‍ക്കുള്ള നില തന്നെയാണ് ജീവാത്മാവിനും പരമാത്മാവിനും തമ്മില്‍ ഉള്ളത്. അതുപോലെ പരമാത്മാവുമായി വിലയം പ്രാപിച്ച ജീവാത്മാവും പരമാത്മാവ് ആയി തന്നെ നിതാന്തമായി സ്ഥിതി ചെയ്യുന്നു. ഉപാധിയിലേക്ക് തിരിച്ചുവരിക എന്ന ഒരു പുനരാവര്‍ത്തി അതിനില്ല.

ഈ ദൃഷ്ടാന്തത്തിലൂടെ അവതരിപ്പിച്ച കാര്യം തന്നെ ഘടാകാശത്തിന്റെയും (ഒരു കുടത്തിന്റെ ഉള്ളിലെ ശൂന്യഭാഗം) മഹാകാശത്തിന്റെയും (പ്രപഞ്ചാകാശം) ദൃഷ്ടാന്തത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഒരു കുടത്തിനുള്ളിലെ ശൂന്യത്തെയാണ് ഘടാകാശം എന്നു പറയുന്നത്. ഘടം എന്നാല്‍ കുടം എന്നര്‍ത്ഥം .അതിര്‍വരമ്പുകളില്ലാത്ത സര്‍വ്വ വ്യാപിയായത് മഹാകാശം. ഘടം എന്ന ഉപാധി നശിച്ചാല്‍ ഘടാകാശം മഹാകാശത്തെ പ്രാപിക്കും. ഘടാകാശത്തിനും മഹാകാശത്തിനും കല്‍പ്പിച്ചിരുന്ന ഭേദം ഘടം എന്ന ഉപാധി മാത്രമായിരുന്നു.

ഘടം നശിച്ചപ്പോള്‍ ഉപാധിഗതമായ ഭേദം ഇല്ലാതാകുകയും ഘടാകാശം മഹാകാശത്തിന്റെതായിത്തീരുകയും ചെയ്തു. ഈ മഹാകാശത്തെ പ്രാപിച്ച ഘടാകാശം പിന്നെ ഒരിയ്ക്കലും മഹാകാശത്തില്‍ നിന്നും ഭിന്നമായി നിലനില്‍ക്കുകയില്ല. അതുകൊണ്ട് ഈ ഘടാകാശ മഹാകാശ ലയം നിശ്ശേഷേണ ഉള്ള ഒരു ലയത്തിന്റെ പ്രതീകമാണ്. ഇതുപോലെ പരമാത്മാവില്‍ വിലയം പ്രാപിക്കുന്ന ജീവാത്മാവ് നിത്യമായും പരമാത്മാവില്‍ നിന്ന് ഭിന്നമല്ലാത്തതായി സ്ഥിതി ചെയ്യും എന്നതാണ് ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ നമ്മെ ധരിപ്പിച്ച് തരുന്നത്. ജീവാത്മാവിന്റെ പരമാത്മാവിലുള്ള വിലയം ആത്യന്തികമായ മുക്തിയാണ്.

ShareTweetSend

Related Posts

സനാതനം

ആറ്റുകാല്‍ ദേവീക്ഷേത്രം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

സഹനശക്തി ഇല്ലാത്തവന് അധ:പതനം തന്നെ ഫലം

Discussion about this post

പുതിയ വാർത്തകൾ

ദുരിതാശ്വാസഫണ്ട് വിനിയോഗം: മുഖ്യമന്ത്രിക്കെതിരായ കേസില്‍ ലോകായുക്തയ്ക്കുള്ളില്‍ ഭിന്നാഭിപ്രായം; തീരുമാനം ഫുള്‍ ബെഞ്ചിനു വിട്ടു

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം പൈതൃകരത്‌നം ഡോ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies