Tuesday, May 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കരസേനാ മേധാവിയുടെ ഹര്‍ജി പരിഗണിക്കുന്നത് 10ലേക്ക് മാറ്റി

by Punnyabhumi Desk
Feb 3, 2012, 04:10 pm IST
in ദേശീയം

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ എ.കെ. സിങ് ജനനത്തിയതി വിവാദത്തില്‍  നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫിബ്രവരി 10 ലേക്ക് മാറ്റി.  ജനനത്തിയതി തിരുത്തണമെന്ന ജനറലിന്റെ ആവശ്യം നിരാകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ഇരുകക്ഷികള്‍ക്കും സമയം ലഭിക്കുന്നതിനാണ് കേസ് 10 വരെ മാറ്റിവെച്ചത്.
തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനറല്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. കരസേനയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ജനനത്തീയതിയടക്കമുള്ള രേഖകള്‍ സൂക്ഷിക്കുന്നത് അഡ്ജുട്ടന്റ് ജനറല്‍ (എ. ജി.) വിഭാഗത്തിലാണ്. ഇവിടത്തെ രേഖകള്‍ പ്രകാരം ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1951 മെയ് പത്താണ്. എന്നാല്‍, മിലിട്ടറി സെക്രട്ടറി (എം.എസ്.) വിഭാഗത്തില്‍ ജനനത്തീയതി, സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 1950 മെയ് പത്താണ്. ഇതേത്തുടര്‍ന്ന് ജനനത്തീയതി തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം എ. ജി. വിഭാഗത്തിന് കത്തയച്ചിരുന്നു.ഇതിനെതിരെയാണ് ജനറല്‍ സിങ് കോടതിയെ സമീപിച്ചത്. മെയ് പത്തിന് വിരമിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെയാണ് ജന. സിങ് കോടതിയില്‍ ചോദ്യം ചെയ്തത്. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ളത്. നാഷണല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന സമയത്തുള്ള രേഖ പ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ തീയതി തന്റെ ഔദ്യോഗിക പ്രായമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജനറല്‍ സിങ് നല്‍കിയ കത്ത് പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് അയച്ചു കൊടുത്തു.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

ദേശീയം

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

Discussion about this post

പുതിയ വാർത്തകൾ

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies