Wednesday, October 29, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

നദീസംയോജനം അടിയന്തിരമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

by Punnyabhumi Desk
Feb 28, 2012, 12:56 pm IST
in ദേശീയം

ന്യൂഡല്‍ഹി: രാജ്യംനേരിടുന്ന കടുത്തവരള്‍ച്ചയ്ക്കു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട നദീസംയോജന പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിലെ പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്‌നാട്ടിലെ വൈപ്പാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണു പദ്ധതിയിലുള്ളത്. ഇതിന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാരസമിതിയെയും കോടതി നിയോഗിച്ചു.

പദ്ധതി ഇപ്പോള്‍ത്തന്നെ വൈകിയതു നിര്‍മാണച്ചെലവ് ഉയരുന്നതിനു കാരണമായെന്നും ചീഫ് ജസ്റ്റീസ് എസ്. എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളും സഹകരിച്ചു പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റീസ് സ്വതന്ത്രകുമാര്‍, ജസ്റ്റീസ് എ.കെ പട്‌നായിക് എന്നിവരാണു ഡിവിഷന്‍ ബെഞ്ചിലെ മറ്റംഗങ്ങള്‍. കേന്ദ്രജലവിഭവമന്ത്രി, സെക്രട്ടറി, വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി, ജലവിഭവമന്ത്രാലയം നിയമിക്കുന്ന നാലു വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ടതാണു വിദഗ്ധസമിതി. സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍, രണ്ടു സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കേസില്‍ സുപ്രീംകോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്കുമാറും സമിതിയിലെ അംഗങ്ങളാണ്.

2002ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന എന്‍ഡിഎ സര്‍ക്കാരാണ് നദീ സംയോജന പദ്ധതിക്കു രൂപം നല്കിയത്. വിശദമായ പഠനത്തിനും നടത്തിപ്പിനുമായി അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി കര്‍മസമിതിയും രൂപീകരിച്ചു. പദ്ധതി രണ്ടായി നടപ്പാക്കണമെന്നു കര്‍മസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ടും നല്കിയിരുന്നു. ഉത്തരേന്ത്യക്കായി ഹിമാലയം ഉള്‍പ്പെടുന്ന പ്രദേശം കേന്ദ്രീകരിച്ചു പദ്ധതി നടപ്പാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. തെക്കന്‍പ്രദേശങ്ങള്‍ക്കായി മറ്റൊരുപദ്ധതിയും.

പമ്പ-അച്ചന്‍കോവില്‍ നദികളെ വൈപ്പാറുമായി സംയോജിപ്പിക്കുന്നതിനു പുറമേ മഹാനദി, ഗോദാവരി എന്നിവിടങ്ങളിലെ അധികജലം പെണ്ണാര്‍, കൃഷ്ണ, വൈഗ, കാവേരി തുടങ്ങിയവയിലേക്കു തുറന്നുവിടുന്നതും ഈ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകത്തിലെയും നദികളുടെ പടിഞ്ഞാറോട്ടുള്ള ഒഴുക്ക് കിഴക്കന്‍പ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു.

ഗംഗ, ബ്രഹ്മപുത്ര നദികളില്‍ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിച്ചു ജലംസംഭരിക്കുന്നതിനും ചെറിയ നദികളെ ഇവയുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു വടക്കേയിന്ത്യയിലെ പ്രധാനപ്പെട്ട ജോലികളായി ലക്ഷ്യമിട്ടിരുന്നത്. കൃഷി, വൈദ്യുതോദ്പാദനം എന്നിവയ്ക്കുപുറമേ വെള്ളപ്പൊക്കം തടയുക എന്നതും ഇതുവഴി സാധ്യമാണ്. നദീതടസംയോജനം പൂര്‍ത്തിയാക്കിയാല്‍ 2050 ഓടെ രാജ്യത്തെ 1.40 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കുമെന്നും കര്‍മസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചാണ് 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 5,60,000 കോടി രൂപ ചെലവുവരുമെന്നും അന്നു കണക്കാക്കിയിരുന്നു.

ShareTweetSend

Related News

ദേശീയം

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

Discussion about this post

പുതിയ വാർത്തകൾ

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies