Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 10

by Punnyabhumi Desk
Jan 24, 2013, 11:38 am IST
in സനാതനം

പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
ഒരേ പ്രാണന്‍തന്നെ പ്രാണന്‍ , അപാനന്‍ , യാനന്‍ , ഉദാനന്‍ , സമാനന്‍ എന്നിങ്ങനെ വ്യവഹരിക്കുന്നതിന്റെ പൊരുളാണ് ഈ ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുന്നത്.

സുവര്‍ണസലീല ദീവത്

വിവേക ചു‍ഢാമണി – 95

സ്വര്‍ണ്ണം വെള്ളം എന്നിവയുടെ കാര്യം പോലെ.

നാസികാദ്വാരങ്ങളിലൂടെയും വായിലൂടെയും സഞ്ചരിക്കുന്ന വായുവാണ് പ്രാണന്‍ . ഇതിന്റെ സ്ഥാനം ഹൃദയമാണ്. മലമൂത്രാദികളെ പുറത്തേക്കുതള്ളുന്ന ശക്തിയാണ് അപാനന്‍ . ഇത് ബുധത്തില്‍ സ്ഥിതിചെയ്യുന്നു. ദഹിക്കപ്പെട്ട ആഹാരത്തിന്റെ സത്ത് നാഡീവ്യൂഹങ്ങളിലേക്ക് എത്തിക്കുന്ന ശക്തിയാണ് വ്യാനന്‍ .

ഇത് ശരീരത്തില്‍ മൊത്തമായും വ്യാപിച്ചിരിക്കുന്നു. ശരീരത്തിന്റെ മുകള്‍ഭാഗത്തേക്കുപോകുന്ന ഒരു ശക്തിയാണ് ഉദാനന്‍ . ശര്‍ദ്ദിക്കുന്നതും ഓക്കാനിക്കുന്നതും മറ്റും ഉദാനന്‍ നിമിത്തമായിട്ടാണ്. ഇതിന്റെ വാസം കണ്ഠദേശത്താണ്. ദഹനത്തെ സഹായിക്കുന്ന ശക്തിയോടുകൂടിയാണ് സമാനന്‍ . സമാനന്റെ ഇരിപ്പ് നാഭിയിലാണ്.

ഈ അവസരത്തില്‍ ഒരാള്‍ക്ക് ന്യായമായും ഒരു സംശയം ഉണ്ടാകാം. ഒരേ പ്രാണവായുതന്നെ എങ്ങനെയാണ് വ്യത്യസ്തങ്ങളായ സ്വഭാവങ്ങളോടും പ്രവൃത്തികളോടും വാസസ്ഥലങ്ങളോടുംകൂടി ഇരിക്കുക? ഈ സംശയത്തിന്റെ നിവാരണമാണ്. പ്രകൃതി ദൃഷ്ടാന്തം. സ്വര്‍ണ്ണത്തിന്റെയും വെള്ളത്തിന്റെയും കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് പ്രകൃതത്തില്‍ വന്നുചേര്‍ന്ന സംശയം ദുരീകരിക്കുന്നത്.

ഒരേ വസ്തുവായ സ്വര്‍ണ്ണംതന്നെയാണ് നാനാതരത്തില്‍പ്പെട്ട ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇപ്രകാരം ഒരേ സ്വര്‍ണ്ണംതന്നെ ആഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിച്ചതെങ്കിലും രൂപവും നാമവും അതിന്റെ ഉപയോഗവും കണക്കിലെടുത്ത് അവ മാല, മോതിരം, കമ്മല്‍, വള, പാദസരം എന്നിങ്ങനെ ഭിന്നങ്ങളായി വ്യവഹരിക്കപ്പെടുന്നു. എന്നാല്‍ രൂപത്തിലും പ്രയോജനത്തിലുമുള്ള ഈ വ്യത്യാസം സ്വര്‍ണ്ണം എന്ന ലോഹസ്വരൂപത്തിന് ഒരു ഭേദവും വരുത്തുന്നില്ല.

മേല്‍സൂചിപ്പിച്ച നിലയിലുള്ളതുതന്നെയാണ് വെളളത്തിന്റെയും കാര്യം. ഓളങ്ങള്‍ , തിരമാലകള്‍ , ചുഴികള്‍ , പത, കുമിള എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാമവും ക്രിയയും ഉണ്ടെങ്കിലും അവ ജലത്തില്‍നിന്നും ഭിന്നമല്ല. എങ്കിലും അവയുടെ ഭിന്നരൂപവും പ്രവൃത്തിയും കണക്കിലെടുത്ത് അവ ഭിന്നങ്ങളെന്നോണം വ്യവഹരിക്കപ്പെടുന്നു.

ഭിന്നമായ വ്യവഹാരം ജലത്തിന്റെ ഏകത്വത്തിനോ ഗുണത്തിനോ ദോഷം ചെയ്യുന്നില്ല. ഒരേ സമയം തന്നെ തികച്ചും വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ക്ക് യോജിച്ചതായി കണക്കാക്കുന്ന ഒരു ദൃഷ്ടാന്തം പതഞ്ജലി എടുത്തുകാട്ടുന്നത് സ്മരണീയമാണ്.

ഏകാച സന്ധ്യ / ഭിന്നാച പ്രവൃത്തിഃ

ഒരേ സന്ധ്യ പ്രയോജനം പലത്.

സന്ധ്യ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം പണിനിര്‍ത്തുവാനുള്ള സമയം. അമ്മുമ്മയ്ക്ക് രാമനാമം ജപിക്കുവാനുള്ള സമയം. കുട്ടികള്‍ക്ക് കളിനിര്‍ത്തുവാനുള്ള സമയം. പക്ഷികള്‍ക്ക് ചേക്കാറാനുള്ള സമയം. കള്ളന് മോഷണം നടത്തുവാനുള്ള സമയം. ഇങ്ങനെപോകുന്നു അതിന്റെ പ്രയോജനം.

ഇവിടെ സന്ധ്യ നാനാതരത്തില്‍പ്പെട്ട പ്രവൃത്തികളുടെ സമയമാണെങ്കിലും സന്ധ്യ എന്ന ഏകത്വത്തിന് ദോഷമില്ല. ഇപ്രകാരം ഏകമായ സ്വര്‍ണ്ണത്തിന് വിവിധ ആഭരണങ്ങളായി വ്യവഹരിക്കുന്നതുപോലെ, ഏകമായ വെള്ളത്തിലെ ഓളം, പത, കുമിള എന്നിങ്ങനെ വ്യവഹരിക്കുന്നതുപോലെ ഒരേ പ്രാണവായുവിനെ തന്നെ പലതരത്തില്‍ വ്യവഹരിക്കാം. ഭിന്ന വ്യവഹാരങ്ങള്‍ പ്രാണന്റെ ഏകത്വത്തിന് ദോഷം ചെയ്യുന്നില്ല.

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies