Tuesday, November 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നിതംബദര്‍ശനം

by Punnyabhumi Desk
Jul 22, 2013, 11:26 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 24)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അതിഗഹനമദൈ്വത ദൈ്വതഭാവങ്ങള്‍ തന്‍
നിലമനിലനിര്‍ത്തും നിതംബം തൊഴുന്നേന്‍.

SLIDER LORD SIVAസച്ചിദാനന്ദസ്വരൂപനായ ശിവന്‍ മാത്രമേ സത്യമായുള്ളൂ. അല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല. രണ്ടില്ലാത്ത അവസ്ഥയാണ് അദൈ്വതം. രണ്ടല്ലാത്ത ശ്രീമഹാദേവന്‍ തന്റെ തന്നെ ശക്തിയെ അംഗീകരിച്ച് പലതായി പ്രപഞ്ചമായി കാണപ്പെടുന്നു. പാല് തൈരായിത്തീരുന്ന പ്രകാരത്തിലുള്ള പരിണാമമല്ല ഇത്. രണ്ടില്ലാത്ത ശിവത്വം അങ്ങനെതന്നെ മാറ്റമില്ലാതെ കുടികൊള്ളവേ അനേകമായി ജീവന്മാര്‍ക്ക് അനുഭവപ്പെടുന്നതാണ്. ഇതിനു വിവര്‍ത്തം എന്ന് വേദാന്തികള്‍ പേരിട്ടിരിക്കുന്നു. ഈ പ്രപഞ്ചം സ്വപ്‌നതുല്യമാണെന്ന് സത്യദര്‍ശികള്‍ പറയുന്നത് അതുകൊണ്ടാകുന്നു. അജ്ഞാനത്തിന്റെ പിടിയില്‍ ഇരിക്കുവോളം ലോകം ഉണ്ട്, നാനാത്വം ഉണ്ട് എന്നു തോന്നും. എന്നാല്‍ എപ്പോഴാണോ അജ്ഞാനബന്ധം ഛിന്നഭിന്നമാകുന്നത് ആ നിമിഷം ലോകം ഇല്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഉണ്ടെന്നു നേരത്തേ തോന്നിയത് ഭ്രമകല്പിതം മാത്രമാണെന്നും മനസ്സിലാകും.

* സംസാരഃ സ്വപ്‌നതുല്യോഹി
  രാഗദ്വേഷാദി സങ്കുലഃ
  സ്വകാലേ സത്യവദ്ഭാതി
  പ്രബോധേസത്യസദ് ഭവേത്.

ഇങ്ങനെ ദൈ്വതത്തെക്കടന്ന് അദൈ്വതാനുഭവത്തില്‍ ഓരോരോ ജീവന്മാരായി എത്തുമ്പോഴും മറ്റുള്ളവര്‍ നാനത്വം നിറഞ്ഞ പ്രപഞ്ചം അനുഭവിച്ചുകൊണ്ടേ ഇരിക്കും. മഹാത്മാക്കള്‍ മുക്തന്മാരായി ലോകകല്യാണാര്‍ത്ഥം സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവര്‍ ബദ്ധന്മാരായി ദുഃഖിതരായി മരുവുന്നത് അതുകൊണ്ടാണ്. അദൈ്വതത്തിന്റെയും ദൈ്വതത്തിന്റെയും ഈ വിധമായതത്ത്വം അതിഗഹനമാണ്. ഗുരുകടാക്ഷം കൊണ്ടുമാത്രമേ അതു ഹൃദയത്തില്‍ തെളിഞ്ഞു പ്രകാശിക്കൂ. നിതംബദര്‍ശനം വ്യക്തമാക്കുന്നതും ഈ സത്യമാണ്. പാര്‍വതിയും ശിവനും അതായതു ശക്തിയും ശിവനും ഇവിടെ ഒരേസമയം രണ്ടാണ് എന്നാല്‍ രണ്ടല്ല. ഒന്നാണ്. അതാണു പൃഷ്ടം നിതംബം എന്നീ ഭേദങ്ങളില്ലാതെ നിതംബം ശിവനീതി കാണപ്പെട്ടതിലെ തത്ത്വം.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies