Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തൊഴില്‍ സംസ്‌കാരം ഉടച്ചുവാര്‍ക്കണം

by Punnyabhumi Desk
Sep 26, 2014, 01:08 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

govt.office-pbഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തി നൂറ്റിഇരുപത്തിയേഴുകോടി ജനങ്ങളുടെ അഭിമാനമായി മാറിയ മംഗള്‍യാന്‍ ദൗത്യം വിജയിച്ചപ്പോള്‍ ഒരു രാഷ്ട്രം ഏകമനസോടെ ആ വികാരം പങ്കിട്ടു. എന്നാല്‍ ഈ ചരിത്രമുഹൂര്‍ത്തം സൃഷ്ട്രിക്കാന്‍ ഒഴുക്കിയ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥ ഭൂരിഭാഗം പൗരന്‍മാരും ചിന്തിക്കാറില്ല. രാത്രിയെ പകലാക്കി, ഉണ്ണാതെയും ഉറങ്ങാതെയുമൊക്കെ ആയിരക്കണക്കിനു ശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ സ്വകാര്യജീവിതത്തിന്റെ സന്തോഷനിമിഷങ്ങളെപ്പോലും തൃജിച്ചുകൊണ്ടാണ് ഈ അഭിമാന നേട്ടത്തിലേക്ക് പറന്നുയര്‍ന്നത്. ഒഴിവുദിനങ്ങളില്‍ പോലും ജോലിചെയ്യുകയും തങ്ങളുടെ വൃദ്ധരായ മാതാപിതാക്കളെയും കുട്ടികളെയും നോക്കുന്നതിനുപോലും സമയം കിട്ടാതെയും രാഷ്ട്രനിര്‍മ്മിതിയുടെ ധര്‍മപാതയിലൂടെയുള്ള യാത്ര കല്ലുംമുള്ളും നിറഞ്ഞതായിരുന്നുവെന്ന് എത്രപേരാണ് ഓര്‍ക്കുന്നത്. സര്‍ക്കാര്‍ സേവനത്തിന്റെ കണക്കുപ്രകാരമാണെങ്കില്‍ അറുപതും എഴുപതും വയസുവരെ സേവനമനുഷ്ഠിക്കുന്ന അത്രയും കാലം ഈ മഹാദൗത്യത്തിനായി ശാസ്ത്രജ്ഞര്‍ ചെലവിട്ടുകഴിഞ്ഞു. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഭാരതീയന് അപ്രാപ്യമായി ഒന്നുമില്ലെന്നതിന് തെളിവാണ് മംഗള്‍യാന്‍.

ഭാരതം സ്വതന്ത്രമായിട്ട് ആറരപതിറ്റാണ്ടു കഴിഞ്ഞിട്ടും നമുക്ക് ദാരിദ്ര്യവും നിരക്ഷരതയും പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞില്ല. മനുഷ്യവിഭവശേഷിയുടെ കുറവോ, വിദഗ്ദ്ധരുടെ അഭാവമോ വിഭവശേഷി ഇല്ലാത്തതോ അല്ല. മറിച്ച് ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്‌കാരമാണ് ഈ അധഃപതനത്തിനു കാരണം. ജനങ്ങളുടെ ജീവല്‍പ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട സര്‍ക്കാരാഫീസുകളെ പോലും ചുവപ്പുനാട വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം മിക്കപ്പോഴും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണു ലഭിക്കുക. രോഗികള്‍ക്കു ലഭിക്കേണ്ട സഹായംപോലും അവര്‍ മരിച്ചിട്ടും കിട്ടാത്ത സന്ദര്‍ഭങ്ങളുമുണ്ട്. പല സര്‍ക്കാരാഫീസുകളിലും യഥാസ്ഥാനത്ത് യഥാകാലങ്ങളില്‍ ജീവനക്കാരുണ്ടാകാറില്ല. അഥവാ ജീവനക്കാര്‍ ഉണ്ടായാല്‍ തന്നെ പലകാര്യങ്ങള്‍ക്കും ജനങ്ങള്‍ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു തീര്‍ന്നാലും ആവശ്യം നേടാത്ത അവസ്ഥയാണ്.

എട്ടുമണിക്കൂര്‍ പണിയെടുക്കണമെന്നാണ് ചട്ടമെങ്കിലും നാലൂമണിക്കൂര്‍ പോലും ഭൂരിപക്ഷവും ജോലിചെയ്യാറില്ല. കൃത്യനിഷ്ഠയോടെയും ആത്മാര്‍ത്ഥതയോടെയും പണിയെടുക്കുന്ന ഒരു ന്യൂനപക്ഷം ജീവനക്കാരാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നത്. അതേസമയം ബാങ്കുകള്‍, ഏജീസ് ആഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ കൃത്യമായി ജോലിനടക്കുന്നുമുണ്ട്. വ്യത്യസ്ഥമായ തൊഴില്‍ സംസ്‌കാരത്തിന്റെ രണ്ടുമുഖങ്ങളാണ് നമുക്ക് ഇവിടെ ദൃശ്യമാകുന്നത്. അരമണിക്കൂര്‍കൊണ്ടുതീര്‍ക്കാവുന്ന ജോലിപോലും മാസങ്ങള്‍ നീട്ടുന്ന പ്രവണതയാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ലൈറ്റ്മെട്രോ പദ്ധതിയുടെ സാധ്യതാപഠനത്തിന് ഡല്‍ഹിമെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്തുനല്‍കാന്‍ കേരള സര്‍ക്കാര്‍ ഒരു മാസമെടുത്തു എന്ന കാര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനും യോഗത്തില്‍ പങ്കെടുത്തിരുന്നു. സാധ്യതാപഠനത്തിന് ആറാഴ്ച ശ്രീധരന്‍ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ചക്കുള്ളില്‍ വേണമെന്ന മുഖ്യമന്ത്രിയുടെ താല്‍പര്യം കണ്ട് ശ്രീധരന്‍ അതിനു സമ്മതം മൂളി. എന്നാല്‍ കത്തുകിട്ടാത്തതിനെ തുടര്‍ന്ന് ശ്രീധരന്‍ തന്നെ മുഖ്യമന്ത്രിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അതു നല്‍കിയത്. സാധ്യതാപഠനം നടത്താന്‍ കഴിയുമായിരുന്ന നാലാഴ്ചയാണ് ഒരു കത്തിന്റെ പേരില്‍ പാഴായത്. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗതീരുമാനം കത്തായി നല്‍കുന്നതിന് ഒരു മാസമെടുത്തുവെങ്കില്‍ മറ്റുകാര്യങ്ങള്‍ പറയാതിരിക്കുകയാണ് ഭേദം. സര്‍ക്കാര്‍ ആഫീസുകളിലെ തൊഴില്‍ സംസ്‌കാരത്തിന്റെ പച്ചയായ തെളിവാണിത്.

രാഷട്രം പലമേഖലകളിലും പുരോഗതി നേടാതെ പോയതും ബഹിരാകാശ രംഗത്ത് ലോകത്തിന്റെ നെറുകയിലെത്തിയതും എന്തുകൊണ്ടാണെന്നു വ്യക്തമാണ്. സര്‍ക്കാര്‍ ആഫീസുകളിലെ തൊഴില്‍ സംസ്‌കാരം അടിമുടി ഉടച്ചുവാര്‍ക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies