Saturday, May 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നീലകണ്ഠതീര്‍ത്ഥസ്വാമികളുടെ മഹാസമാധി – സഹസ്രകിരണന്‍

by Punnyabhumi Desk
Jan 24, 2015, 04:05 pm IST
in സനാതനം

ഡോ.എം.പി ബാലകൃഷ്ണന്‍

മുങ്ങിത്താണുപോകുമായിരുന്ന അനേകരെ ഇങ്ങനെ അവിടുന്നു കരയ്ക്കണച്ചിട്ടുണ്ട്. പക്ഷേ…..
മലയാളവര്‍ഷം 1096 കര്‍ക്കടകം. ആണ്ടിപ്പിള്ള മജിസ്‌ട്രേറ്റിന്റെ വസതി. പരദേശത്തുനിന്ന് വന്ന ഒരു ഭാഗവതരുടെ സംഗീതക്കച്ചേരി കൊഴുപ്പായി നടക്കുന്നു. നടത്തിപ്പുകാരന്‍ ചട്ടമ്പിസ്വാമികള്‍തന്നെ. പെട്ടെന്ന് ആ മേളയില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വാമി തിരുവടികള്‍ കണ്ണടച്ചു നിശ്ശബ്ദനാകുന്നു, അഞ്ചുമിനിട്ടോളം. അതു കഴിഞ്ഞ് ഉണര്‍ന്ന് വീണ്ടും പഴയപടി കച്ചേരിമേളത്തില്‍ മുഴുകുന്നു.

ആ സദസ്സിലേക്ക് ഒരാള്‍ തിടുക്കത്തില്‍ കയറിവന്നു. സ്വാമി തിരുവടികളുടെ ഗൃഹസ്ഥശിഷ്യരിലൊരാളായ കൊറ്റിനാട് നാരായണപിള്ളയായിരുന്നു അത്. അദ്ദേഹം നേരെ സ്വാമികളുടെ അടുക്കല്‍ ചെന്ന് നീലകണ്ഠതീര്‍ത്ഥസ്വാമിക്ക് സുഖക്കേടു കൂടുതലാണ് എന്നറിയിച്ചു. ‘കൂടുതലെന്നേയുള്ളോ?’ സ്വാമികള്‍. വന്നയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. സ്വാമിതിരുവടികള്‍ എല്ലാമറിഞ്ഞിരിക്കുന്നു. ഇരുവരും വേഗം അവിടെനിന്നും പുറപ്പെട്ടു. ഇന്നത്തെപ്പോലെ വാഹനസൗകര്യമുള്ള കാലമല്ലല്ലോ അത്. വേഗമെത്താന്‍ ഒരു ജഡ്ക്കപിടിച്ചാണ് നാരായണപിള്ള വന്നത്. റോഡില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന വണ്ടി ചൂണ്ടി അതില്‍ കയറിപ്പോകാമെന്നു പറഞ്ഞപ്പോള്‍ ‘എന്തിന് ആ സാധുജന്തുവിനെ ഉപദ്രവിക്കുന്നു. നമുക്ക് നടന്നൂടാം’. എന്നായിരുന്നു സ്വാമികളുടെ പ്രതികരണം. നടന്നാല്‍ വളരെ വൈകിയേ എത്തിച്ചേരൂ എന്നതിനാല്‍ വിനീതമായി വീണ്ടും അപേക്ഷിച്ചപ്പോള്‍ സ്വാമി ഒരു നിബന്ധന വച്ചു. ‘അങ്ങനെയെങ്കില്‍, കുതിരയെ ചാട്ടയ്ക്ക് അടിക്കാതെ വണ്ടിവിടണം. അതു വലിക്കുന്നതുപോലെ പോയാല്‍ മതി. ധൃതിയില്ല. കിളികൂടുവിട്ടു പറന്നുകഴിഞ്ഞു’.

അധികം വൈകാതെ കരുനാഗപ്പള്ളിയില്‍ താഴത്തോടത്ത് മഠത്തിലെത്തിച്ചേര്‍ന്നു. സമാധിയായിക്കഴിഞ്ഞ ഉത്തമശിഷ്യന്റെ മുഖത്തു സൂക്ഷിച്ചുനോക്കി നിന്നശേഷം ആ മഹാഗുരു പറഞ്ഞു. ‘സാധാരണയായി ഞാനിരിക്കും; നീ നില്‍ക്കും. ഇപ്പോള്‍ നീ ഇരിക്കുന്നു; ഞാന്‍ നില്‍ക്കുന്നു’.

വിദ്യാധിരാജന്റെ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു. ആരോ ചോദിച്ചപ്പോള്‍ പറഞ്ഞുവേ്രത ‘ഇത് ദുഃഖനീരല്ല. ആനന്ദാശ്രുവാണ്. അവസാനദേഹം അവസാനിച്ചതാണല്ലോ ഇത്.’

സമാധിയാകുമ്പോള്‍ നീലകണ്ഠതീര്‍ത്ഥര്‍ക്കു നാല്പത്തിയൊന്‍പതു വയസ്സ്. ശിഷ്യനെ ഗുരു സമാധിയിരുത്തിയ സംഭവം ചരിത്രത്തില്‍ ഇതൊന്നുമാത്രമായിരിക്കും.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies