Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

നീലകണ്ഠതീര്‍ത്ഥസ്വാമികളുടെ മഹാസമാധി – സഹസ്രകിരണന്‍

by Punnyabhumi Desk
Jan 24, 2015, 04:05 pm IST
in സനാതനം

ഡോ.എം.പി ബാലകൃഷ്ണന്‍

മുങ്ങിത്താണുപോകുമായിരുന്ന അനേകരെ ഇങ്ങനെ അവിടുന്നു കരയ്ക്കണച്ചിട്ടുണ്ട്. പക്ഷേ…..
മലയാളവര്‍ഷം 1096 കര്‍ക്കടകം. ആണ്ടിപ്പിള്ള മജിസ്‌ട്രേറ്റിന്റെ വസതി. പരദേശത്തുനിന്ന് വന്ന ഒരു ഭാഗവതരുടെ സംഗീതക്കച്ചേരി കൊഴുപ്പായി നടക്കുന്നു. നടത്തിപ്പുകാരന്‍ ചട്ടമ്പിസ്വാമികള്‍തന്നെ. പെട്ടെന്ന് ആ മേളയില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വാമി തിരുവടികള്‍ കണ്ണടച്ചു നിശ്ശബ്ദനാകുന്നു, അഞ്ചുമിനിട്ടോളം. അതു കഴിഞ്ഞ് ഉണര്‍ന്ന് വീണ്ടും പഴയപടി കച്ചേരിമേളത്തില്‍ മുഴുകുന്നു.

ആ സദസ്സിലേക്ക് ഒരാള്‍ തിടുക്കത്തില്‍ കയറിവന്നു. സ്വാമി തിരുവടികളുടെ ഗൃഹസ്ഥശിഷ്യരിലൊരാളായ കൊറ്റിനാട് നാരായണപിള്ളയായിരുന്നു അത്. അദ്ദേഹം നേരെ സ്വാമികളുടെ അടുക്കല്‍ ചെന്ന് നീലകണ്ഠതീര്‍ത്ഥസ്വാമിക്ക് സുഖക്കേടു കൂടുതലാണ് എന്നറിയിച്ചു. ‘കൂടുതലെന്നേയുള്ളോ?’ സ്വാമികള്‍. വന്നയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. സ്വാമിതിരുവടികള്‍ എല്ലാമറിഞ്ഞിരിക്കുന്നു. ഇരുവരും വേഗം അവിടെനിന്നും പുറപ്പെട്ടു. ഇന്നത്തെപ്പോലെ വാഹനസൗകര്യമുള്ള കാലമല്ലല്ലോ അത്. വേഗമെത്താന്‍ ഒരു ജഡ്ക്കപിടിച്ചാണ് നാരായണപിള്ള വന്നത്. റോഡില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന വണ്ടി ചൂണ്ടി അതില്‍ കയറിപ്പോകാമെന്നു പറഞ്ഞപ്പോള്‍ ‘എന്തിന് ആ സാധുജന്തുവിനെ ഉപദ്രവിക്കുന്നു. നമുക്ക് നടന്നൂടാം’. എന്നായിരുന്നു സ്വാമികളുടെ പ്രതികരണം. നടന്നാല്‍ വളരെ വൈകിയേ എത്തിച്ചേരൂ എന്നതിനാല്‍ വിനീതമായി വീണ്ടും അപേക്ഷിച്ചപ്പോള്‍ സ്വാമി ഒരു നിബന്ധന വച്ചു. ‘അങ്ങനെയെങ്കില്‍, കുതിരയെ ചാട്ടയ്ക്ക് അടിക്കാതെ വണ്ടിവിടണം. അതു വലിക്കുന്നതുപോലെ പോയാല്‍ മതി. ധൃതിയില്ല. കിളികൂടുവിട്ടു പറന്നുകഴിഞ്ഞു’.

അധികം വൈകാതെ കരുനാഗപ്പള്ളിയില്‍ താഴത്തോടത്ത് മഠത്തിലെത്തിച്ചേര്‍ന്നു. സമാധിയായിക്കഴിഞ്ഞ ഉത്തമശിഷ്യന്റെ മുഖത്തു സൂക്ഷിച്ചുനോക്കി നിന്നശേഷം ആ മഹാഗുരു പറഞ്ഞു. ‘സാധാരണയായി ഞാനിരിക്കും; നീ നില്‍ക്കും. ഇപ്പോള്‍ നീ ഇരിക്കുന്നു; ഞാന്‍ നില്‍ക്കുന്നു’.

വിദ്യാധിരാജന്റെ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു. ആരോ ചോദിച്ചപ്പോള്‍ പറഞ്ഞുവേ്രത ‘ഇത് ദുഃഖനീരല്ല. ആനന്ദാശ്രുവാണ്. അവസാനദേഹം അവസാനിച്ചതാണല്ലോ ഇത്.’

സമാധിയാകുമ്പോള്‍ നീലകണ്ഠതീര്‍ത്ഥര്‍ക്കു നാല്പത്തിയൊന്‍പതു വയസ്സ്. ശിഷ്യനെ ഗുരു സമാധിയിരുത്തിയ സംഭവം ചരിത്രത്തില്‍ ഇതൊന്നുമാത്രമായിരിക്കും.

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies