Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

സൈനിക അട്ടിമറി: തുര്‍ക്കിയില്‍ 6,000 പേരെ അറസ്റ്റ് ചെയ്തു

by Punnyabhumi Desk
Jul 18, 2016, 12:31 pm IST
in രാഷ്ട്രാന്തരീയം

അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട് 6,000 പേരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നു നിയമമന്ത്രി ബെകിര്‍ ബോസ്ദാഗ് വ്യക്തമാക്കി. അറസ്റ്റുകളെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണെന്നാണ് മന്ത്രി പറഞ്ഞത്.

ശനിയാഴ്ച രാത്രി തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം ജനകീയ സഹകരണത്തോടെ പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അടിച്ചമര്‍ത്തിയിരുന്നു. തലസ്ഥാനമായ അങ്കാറയില്‍ വിമതര്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചു നാശംവരുത്തി. പട്ടാളവിമാനങ്ങള്‍ നഗരത്തില്‍ താഴ്ന്നു പറന്നു. ടാങ്കുകള്‍ തെരുവിലൂടെ നീങ്ങി. പലേടത്തും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രവും വിമതര്‍ പിടിച്ചു; ജീവനക്കാരെ ബന്ദികളാക്കി. മുഖ്യസൈന്യാധിപന്‍ ഹുലുസി അക്കറെ ബന്ദിയാക്കിയിട്ടാണു സൈനിക ഓഫീസര്‍മാര്‍ അട്ടിമറിക്കു ശ്രമിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്.

രാത്രിയില്‍ പ്രസിഡന്റ് ഐഫോണിലൂടെ നടത്തിയ ട്വിറ്റര്‍ അഭ്യര്‍ഥന സ്വീകരിച്ചു ജനം തെരുവിലിറങ്ങി പട്ടാളത്തോട് ഏറ്റുമുട്ടി. 250-ലേറെപ്പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിക്കു ശ്രമിച്ചവരും കൂട്ടു നിന്നവരുമായ മൂവായിരത്തോളം സൈനികരെ തടങ്കലിലാക്കി. തുര്‍ക്കി സമയം വെള്ളിയാഴ്ച പാതിരായോടെ തുടങ്ങിയ അട്ടിമറിനീക്കം ശനിയാഴ്ച നേരം വെളുത്തതോടെ പരാജയപ്പെട്ടെന്നു വ്യക്തമായി. അട്ടിമറിക്കാന്‍ ശ്രമിച്ചവരെ വധശിക്ഷയ്ക്കു വിധേയമാക്കുമെന്നു പ്രസിഡന്റ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിട്ടുണ്്ട്.

അമേരിക്കയില്‍ കഴിയുന്ന മുസ്‌ലിം പുരോഹിതന്‍ ഫെത്തുള്ള ഗുലെന്‍ ആണ് അട്ടിമറിക്കു പിന്നിലെന്നു പ്രധാനമന്ത്രി യില്‍ദിറിം പറഞ്ഞു. ഗുലെന്‍ ഇതു നിഷേധിച്ചു.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies