Thursday, March 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഇന്തോനേഷ്യയില്‍ സുനാമിത്തിര നാശംവിതച്ച് മുന്നേറി

by Punnyabhumi Desk
Dec 24, 2018, 09:47 pm IST
in രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകള്‍ കുറഞ്ഞത് 222 പേരുടെ ജീവനെടുത്തു. 843 പേര്‍ക്കു പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. മരണസംഖ്യ ഉയരുമെന്നാണു സൂചനകള്‍. പണ്ടിംഗ്ലാംഗ് ജില്ലയിലെ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നതുവരെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി മേധാവി അറിയിച്ചു. അനാക് ക്രാക്കത്തുവ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമെന്നു കരുതുന്നു. ജാവ, സുമാത്ര ദ്വീപികള്‍ക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണു കൂടുതല്‍ നാശനഷ്ടമുണ്ടായത്. 558 വീടുകള്‍, ഒന്പതു ഹോട്ടലുകള്‍, 60 റസ്റ്ററന്റുകള്‍, 350 ബോട്ടുകള്‍ എന്നിവ തകര്‍ന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 ന് ദക്ഷിണ സുമാത്രയിലും പടിഞ്ഞാറന്‍ ജാവയിലും ആഞ്ഞടിച്ച രാക്ഷസത്തിരയില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപതിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് സാധാരണ സുനാമി ഉണ്ടാകാറില്ല. ജലത്തിന്റെ സ്ഥാനഭ്രംശമോ മണ്ണിടിച്ചിലോ ആണ് സുനാമിക്കു കാരണമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സെവന്റീന്‍ പോപ്പ് സംഘത്തിന്റെ സംഗീതപരിപാടിയിലേക്കു തിര അടിച്ചുകയറുന്നതിന്റെയും ഗായകരും കാണികളും ഒലിച്ചുപോകുന്നതിന്റെയും ഭീകരദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാന്‍ഡിന്റെ ഗിത്താറിസ്റ്റും റോഡ് മാനേജരും മരിച്ചതായും മാനേജരുടെ ഭാര്യയെ കാണാതായതായും ബാന്‍ഡ് സംഘാംഗം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വടക്കന്‍ ജാവയിലെ കരീറ്റ ബീച്ച് സുനാമിയില്‍ പൂര്‍ണമായി തകര്‍ന്നു. ചുഴലിക്കാറ്റില്‍ സുലേവസി, പാലു നഗരത്തിലുണ്ടായ ദുരന്തം വിട്ടുമാറും മുന്പാണ് ഇന്തോനേഷ്യയെ ദുഃഖത്തിലാക്കി അടുത്ത ദുരന്തമെത്തിയത്.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies