Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

കുറ്റവാളികളെ ഒഴിവാക്കി പോലീസ്‌ സേന ശുദ്ധീകരിക്കണം

by Punnyabhumi Desk
Jun 16, 2011, 05:13 pm IST
in എഡിറ്റോറിയല്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമവും പ്രധാനവുമായ ചമതലയാണ്‌ പോലീസ്‌ സേനയില്‍ അര്‍പ്പിതമായിട്ടുള്ളത്‌. എന്നാല്‍ പോലീസ്‌ സേനയില്‍തന്നെ കുറ്റവാളികളും കുറ്റവാസനയുള്ളവരും കടന്നുകൂടിയിട്ടുള്ളത്‌ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്‌. ഇക്കാര്യം കഴിഞ്ഞദിവസം ഹൈക്കോടതി ഒരു ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. പോലീസില്‍ ക്രമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നാണ്‌ സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചത്‌. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഒരു ഡി.വൈ.എസ്‌.പിതന്നെ ഗുണ്ടകളെ ഏര്‍പ്പെടുത്തി എന്നതും പാലക്കാട്‌ കസ്റ്റഡിയില്‍ ഒരു പ്രതി കൊല്ലപ്പെട്ടുവെന്നതും കോടതി അതീവ ഗൗരവത്തോടെയാണ്‌ കണ്ടത്‌. ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച അഭിപ്രായം പുറത്തുവന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പോലീസ്‌ കോര്‍ട്ടേഴ്‌സില്‍ മദ്യപിച്ചുണ്ടായ സംഘട്ടനത്തില്‍ ഒരു എസ്‌.ഐ അടിയും വെട്ടുമേറ്റുമരിച്ചതും പോലീസ്‌ സേന ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ ദൃഷ്‌ടാന്തമാണ്‌. ഇതിലും ഗുരുതരമായ മറ്റൊരുകാര്യം എസ്‌.ഐയുടെ കൊലപാതകത്തില്‍ എ.എസ്‌.ഐ പ്രതിയാണെന്നതാണ്‌. കൊല്ലത്തുനടന്ന ഈ സംഭവത്തില്‍ കസ്റ്റഡിയിലായത്‌ എ.എസ്‌.ഐ അനില്‍കുമാറാണ്‌. അടുത്തകാലത്ത്‌ പോലീസ്‌ കോണ്‍സ്റ്റബിളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികംപേര്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടവര്‍ പോലീസുകാരായി അധികാരം നേടുമ്പോള്‍ അത്‌ സാധാരണക്കാര്‍ക്ക്‌ എതിരെതന്നെ പ്രയോഗിച്ചേക്കാമെന്നാണ്‌ ഈയിടെയുണ്ടായ കേസുകള്‍ നല്‍കുന്ന സൂചനയെന്നുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. കോടതിയുടെ അനുമതിയോടെയാണ്‌ ഇവര്‍ പരിശീലനം പൂര്‍ത്തീകരിച്ചത്‌. നിയമവ്യവസ്ഥ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലസുകാര്‍തന്നെ നിയമലംഘകരായി മാറുമ്പോള്‍ അത്‌ ദുര്‍ബലമാക്കുന്നത്‌ ജനാധിപത്യസംവിധാനത്തെയാണ്‌. സാധാരണക്കാര്‍ക്ക്‌ നിയമപരിരക്ഷ ലഭിക്കാതെവന്നാല്‍ അതിന്റെ അന്തിമഫലം നാട്‌ അരാജകത്വത്തിലേക്ക്‌ നീങ്ങുക എന്നതായിരിക്കും. മാത്രമല്ല രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയും രാജ്യതാല്‍ര്‌ത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകള്‍ ഈ അവസരം മുതലെടുത്തുകൊണ്ട്‌ സാധാരണക്കാരുടെ രക്ഷകരായി രംഗത്തെത്തി ജനാധിപത്യ സംവിധാനത്തെതന്നെ തകര്‍ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചേരും. സംശുദ്ധമല്ലാത്ത രാഷ്‌ട്രീയ നേതൃത്വം നിയമലംഘകരായ പോലീസുകാര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതാണ്‌ പോലീസ്‌സേനയില്‍ കുറ്റവാസന കൂടിവരുന്നതിന്‌ പ്രധാനകാരണം. കുറ്റവാളികളെ ഒരുകാരണവശാലും പോലീസ്‌സേനയില്‍ വച്ചുപൊറിപ്പിക്കില്ല എന്ന കര്‍ശനനിലപാട്‌ സ്വീകരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍തന്നെ കേരളാപോലീസിനെ സംശുദ്ധമായ സേനയാക്കിമാറ്റാന്‍കഴിയും. എന്നാല്‍ `പൂച്ചയ്‌ക്ക്‌ ആരുമണികെട്ടും’ എന്നചോദ്യത്തിനുള്ള ഉത്തരമാണ്‌ ജനങ്ങള്‍ക്ക്‌ അറിയേണ്ടത്‌. രാഷ്‌ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന പോലീസ്‌ മേധാവികളും സേനയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന്‌ കാരണക്കാരാണ്‌. അതേസമയം സത്യസന്ധരും കാര്യപ്രാപ്‌തിയുള്ളവരുമായ ഒട്ടേറെ ഉദ്യോഗസ്ഥര്‍ കോണ്‍സ്റ്റബിള്‍മുതല്‍ ഡി.ജി.പിവരെയുള്ള തസ്‌തികയില്‍ പ്രവര്‍ത്തിക്കുന്നവെന്നകാര്യം മറക്കുന്നില്ല. എന്നാല്‍ പലപ്പോഴും ഇത്തരം ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ സംരക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ബലിയാടായിതീരുന്ന അനുഭവങ്ങളാണ്‌ ഏറെയും. പോലീസുകാര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം നല്‍കിയത്‌ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നില്‍ ബോധിപ്പിക്കാനും അതിന്‌ പരിഹാരംകാണാനുമായിരുന്നു. എന്നാല്‍ ഇന്ന്‌ ആ സംഘടനകള്‍ രാഷ്‌ട്രീയ ബലപരീക്ഷണത്തിനുള്ളവേദിയായിമാറിക്കഴിഞ്ഞു എന്നതാണ്‌ വാസ്‌തവം. പോലീസ്‌ അസോസിയേഷനും ഓഫീസേഴ്‌സ്‌ അസോസിയേഷനും കുറ്റവാസനയുള്ള സേനാംഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചാല്‍തന്നെ ഒരുപരിധിവരെ സേനയെ ശുദ്ധീകരിക്കാനാകും. എന്നാല്‍ കൊല്ലത്ത്‌ പത്രപ്രവര്‍ത്തകനെ വധിക്കാനായി ഗുണ്ടകളെ ഏര്‍പ്പെടുത്തിയ സന്തോഷ്‌നായര്‍ എന്ന ഡി.വൈ.എസ്‌.പി കേരളാപോലീസ്‌ ഓഫീസ്‌ അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ഈ സംരക്ഷണത്തിന്റെ ബലത്തിലാണ്‌ ക്രിമിനലായ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി ആരേയും പേടിക്കാതെ വിലസിയത്‌. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കാനുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കരളുറപ്പിനേയാണ്‌ ഇനി ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌.

ShareTweetSend

Related News

എഡിറ്റോറിയല്‍

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍

എഡിറ്റോറിയല്‍

ഗുരുദേവ ചിന്തകള്‍

എഡിറ്റോറിയല്‍

ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies