Friday, March 24, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ആണവ വികിരണം: റഷ്യന്‍ സൈന്യം ചെര്‍ണോബിലില്‍ വിടുന്നു

by Punnyabhumi Desk
Apr 1, 2022, 03:08 pm IST
in രാഷ്ട്രാന്തരീയം

ചെര്‍ണോബിലിലെ മുന്‍ ആണവനിലയം കീഴടക്കിയ കൈവശം വച്ചിരുന്ന റഷ്യന്‍ സൈന്യം പ്രദേശം വിട്ടുപോയതായി പ്ലാന്റിന്റെ ജീവനക്കാര്‍ അറിയിച്ചതായി യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ കമ്പനിയായ എനര്‍ഗോട്ടം അറിയിച്ചു. പ്ലാന്റിലെ ജീവനക്കാര്‍, പ്രദേശത്ത് നിലവില്‍ ‘പുറത്തുനിന്ന്’ ആരുമില്ലെന്നാണ് അറിയിച്ചത്. അധിനിവേശത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ചില റഷ്യന്‍ സേനംഗങ്ങള്‍ ചെര്‍ണോബില്‍ ഏറ്റെടുത്തതായി അവകാശപ്പെട്ടിരുന്നു. ഈ ചെറിയ സംഘം പ്രദേശം ഉപേക്ഷിച്ച് ബെലാറസ് അതിര്‍ത്തിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ റഷ്യന്‍ സേനയുടെ ചെര്‍ണോബിലില്‍ നിന്നുള്ള പിന്‍വാങ്ങല്‍ സ്ഥിരീകരിക്കാവുന്നതാണെന്ന് അറിയിച്ചു.

ചെര്‍ണോബിലില്‍ നിന്ന് റഷ്യന്‍ സൈനികരുടെ പിന്‍വാറ്റം സൈനിക നടപടിയെന്നതിനേക്കാള്‍ ആരോഗ്യപരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസ് അതിര്‍ത്തി വഴി ചെര്‍ണോബിലിലേക്ക് ഇടിച്ച് കയറിയ റഷ്യന്‍ സൈനികര്‍ ചെര്‍ണോബിലിലെ നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്ക് വിഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെര്‍ണോബില്‍ എക്സ്‌ക്ലൂഷന്‍ സോണിലെ ആണവ മലിനീകരണം ഏറ്റവും കൂടിയ ഭാഗത്ത് റഷ്യന്‍ സൈന്യം സൈനിക പ്രതിരോധമുയര്‍ത്താനായി കിടങ്ങുകള്‍ കുഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1986 ല്‍ ആണവ അപകടമുണ്ടായതിന് ശേഷം ഇളകാതിരുന്ന മണ്ണിലാണ് റഷ്യന്‍ സൈനികര്‍ കിടങ്ങുകള്‍ കുഴിച്ചത്. ഇതോടെ, വര്‍ഷങ്ങളായി ആണവ വികിരണ തോത് കുറഞ്ഞിരുന്ന പ്രദേശത്ത് വീണ്ടും ഉയര്‍ന്ന തോതിലുള്ള ആണവ വികിരണമുണ്ടായതായി എനര്‍ഗോട്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഗണ്യമായ അളവില്‍ ആണവ വികിരണമേറ്റ റഷ്യന്‍ സൈനികര്‍ ബെലാറസില്‍ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പ്ലാന്റിലെ തൊഴിലാളികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിന്റെ ആദ്യ നാളില്‍ പ്ലാന്റ് കീഴടക്കിയപ്പോള്‍ പ്ലാന്റിലെ റേഡിയേഷന്‍ അളവ് റഷ്യ പുറത്ത് വിട്ടിരുന്നെങ്കിലും സൈന്യത്തിലെ ഭൂരിഭാഗത്തിനും തങ്ങള്‍ ആണവ വികിരണ പ്രദേശത്താണെന്ന് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചെര്‍ണോബിലില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. കീവിന് വടക്കുള്ള അക്രമണം കുറയ്ക്കുമെന്നും പകരം കീവിന് കിഴക്ക് ഡോണ്‍ബാസ് മേഖലയിലടക്കം തങ്ങളുടെ അക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെര്‍ണോബിലില്‍ നിന്നുള്ള ആണവ ചോര്‍ച്ചയാണ് റഷ്യയെ കീവിന് വടക്കന്‍ മേഖലയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. റഷ്യയുടെ ഇടപെടലോടെ വികിരണ തോത് കൂടിയ ചെര്‍ണോബിലിലെ സുരക്ഷ ഇതോടെ വീണ്ടും യുക്രൈന് സ്വന്തമായി.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

രാഷ്ട്രാന്തരീയം

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 7,800 കവിഞ്ഞു; സഹായ ഹസ്തവുമായി ഇന്ത്യ

രാഷ്ട്രാന്തരീയം

മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies