Tuesday, May 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

നീലംപേരൂരില്‍ നാളെ പൂരം മഹോത്സവം

by Punnyabhumi Desk
Sep 25, 2011, 03:03 pm IST
in ക്ഷേത്രവിശേഷങ്ങള്‍

ചങ്ങനാശേരി: നീലംപേരൂര്‍ ഗ്രാമത്തിലെ പളളി ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മകം പടയണി. നാളെ പൂരം പടയണി. പൂരം പടയണി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍. ഒരു ഗ്രാമത്തിന്റെ ഭക്തിയും വിശ്വാസവും സംസ്‌കാരവും സമന്വയിക്കുന്ന പൂരം പടയണിക്കുളള അവസാനവട്ട ഒരുക്കത്തിലാണ് ഗ്രാമീണരെല്ലാം. ദിവസങ്ങള്‍നീണ്ടു  നിന്ന അധ്വാനത്തിന്റെയും സാംസ്‌കാരിക ഭാവനയുടെയും സമന്വയംകൂടിയാണ് പൂരംപടയണി.

പൂരം നാളില്‍ പിറന്ന ഭഗവതിക്ക് പിറന്നാള്‍ സമ്മാനമായി പുത്തന്‍ അന്നങ്ങളും കോലങ്ങളും കുടംപൂജകളിയും തോത്താകളിയും സമര്‍പ്പിച്ച് വിശ്വാസികള്‍ സായൂജ്യം നേടുന്ന മുഹൂര്‍ത്തമാണിത്. കേരളം വാണിരുന്ന ചേരമാന്‍ പെരുമാളിന്റെ കാലത്തോളം പഴക്കമുളളതാണ് പൂരത്തിന്റെ ചരിത്രമെന്നാണ് സങ്കല്പം. ചേരമാന്‍ പെരുമാള്‍ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ നീലംപേരൂരില്‍ താമസിച്ചിരുന്നതായാണ് ഐതിഹ്യം.

1700 വര്‍ഷത്തെ ചരിത്രമാണ് പൂരം പടയണിക്കുള്ളതെന്നാണു വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരവും ക്ഷേത്രത്തിന് സമീപമുണ്ട ്. മൂന്ന് വലിയന്നങ്ങളും 90 ചെറിയന്നങ്ങളുമാണ് ഇപ്രാവശ്യം തയാറാകുന്നത്. പുതിയതായി മഹാബലി, വാമനന്‍, എന്നിവ കൂടാതെ കൂര്‍മാവതാര(ആമ)വും തയാറാകുന്നുണ്ട്. ഭീമസേനന്‍, നാഗയക്ഷി, രാവണന്‍, കിരാതം, സന്താന ഗോപാലം, സിംഹം എന്നീ കോലങ്ങളും ഒരുങ്ങുന്നുണ്ട്. ആനയുടെ കോലവും തയാറായി വരുന്നു.

മകം ദിനമായ ഇന്ന് രണ്ട ന്നങ്ങളും അടിയന്തിരക്കോലമായ അമ്പലക്കോട്ടയും എഴുന്നെള്ളിക്കും. കൂവയിലകൊണ്ട ് രണ്ട ് വേലപ്പിള്ളേരെയുണ്ട ാക്കി താളാത്മകമായി അരങ്ങേറുന്ന വേലകളിയും മകം പടയണിയണി ദിനത്തിന്റെ പ്രത്യേകതയാണ്. പൂരം ദിനത്തില്‍ ദേവീ വാഹനമായ സിംഹത്തെ എഴുന്നെളളിക്കും. തടി, ചെത്തിപ്പൂവ്, താമര ഇല, വാഴക്കച്ചി, വാഴപ്പോള, വിശറിപ്പനയുടെ തണ്ട്  നനച്ചു കീറിയ നാര്, കുരുത്തോല തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചാണ് പടയണിക്കുളള പുത്തന്‍ അന്നങ്ങളും കോലങ്ങളും ഒരുക്കുന്നത്. ഇന്നലെ രാത്രി പിശാചുകോലത്തെയും എഴുന്നളളിച്ചു. ഇന്ന് രാത്രി 7.30ന് ചിറമ്പുകുത്തും കോലങ്ങളുടെ നിറപണിയും ആരംഭിക്കും. 11ന് ദേവീപ്രീതിക്കായി കുടംപൂജകളിയും തോത്താകളിയും വേലകളിയും നടക്കും. 12.30ന് ചിറമ്പുകുത്ത് തുടരും.

പൂരംനാള്‍ ദിനമായ നാളെ പുലര്‍ച്ചെ 4.30ന് അഷ്ടാഭിഷേകം. വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍. പത്തിന് കുടംപൂജകളി. 10.30ന് ദേവസ്വം പ്രസിഡന്റ് ജയചന്ദ്രന്‍ പിളളയുടെ നേതൃത്വത്തില്‍ അനുവാദം വാങ്ങലിനെത്തുടര്‍ന്ന് തോത്താകളി. 11ന് ദേവീപ്രീതിക്കായി പുത്തനന്നങ്ങളെ നടയില്‍ സമര്‍പ്പിക്കും. അരിയും തിരിയും വെക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ചെണ്ട മേളവും വെടിക്കെട്ടും ചടങ്ങിന് ആഘോഷം പകരും.പടയണി ആശാന്മാരായിരുന്ന മഠത്തില്‍ കൃഷ്ണപിള്ളയും വില്യാടത്തില്‍ ഗോപിനാഥന്‍ നയരും നിര്യാതരായതിനെത്തുടര്‍ന്ന് പുതിയ തലമുറക്കാരാണ് പടയണിക്കായി അന്നങ്ങളെയും കോലങ്ങളും ഒരുക്കുന്നത്.

ShareTweetSend

Related News

ക്ഷേത്രവിശേഷങ്ങള്‍

മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം 26ന്

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ പുനരുദ്ധാരണസമിതി രൂപീകരിച്ചു

ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം അഭേദാശ്രമത്തില്‍ ശ്രീ വിഷ്ണുസഹസ്രനാമ കോടിയര്‍ച്ചന മഹായജ്ഞം

Discussion about this post

പുതിയ വാർത്തകൾ

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies