Wednesday, October 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

വിളക്കുകൊളുത്താത്ത വിദ്യാഭ്യാസമന്ത്രി കേരളത്തിന് അപമാനം

by Punnyabhumi Desk
Jul 5, 2012, 03:11 pm IST
in എഡിറ്റോറിയല്‍

ഈശാവാസ്യോപനിഷത്തിലെ ഒരു മന്ത്രമാണ്
‘അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതംഗമയ’ എന്നത്. അസത്തില്‍നിന്ന് സത്തിലേക്ക് നയിച്ചാലും, ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും, മൃത്യുവില്‍നിന്ന് അമരത്വത്തിലേക്ക് നയിച്ചാലും എന്നാണ് ഇതിനര്‍ത്ഥം. നിലവിളക്ക് വെളിച്ചത്തിന്റെ ഉറവിടമാണ്. വിളക്ക് തെളിക്കുക എന്നത് ദൈവികമായ കര്‍ത്തവ്യമെന്നതിനപ്പുറത്തേക്ക് ഇരുള്‍നീക്കുക എന്ന പാവനമായ കര്‍മ്മംകൂടിയാണ്. അത് ഭാരതീയസംസ്‌കാരത്തിന്റെ ഭാഗവുമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി മുസ്ലീംലീഗിലെ പി.കെ.അബ്ദുറബ്ബ് പൊതുചടങ്ങുകളില്‍ വിളക്കുകൊളുത്താന്‍ തയ്യാറാകുന്നില്ല. ഇത് അബ്ദുറബ്ബിന്റെ മാത്രം കാര്യമല്ല. ഇന്നോളം കേരളംഭരിച്ച ലീഗ് മന്ത്രിമാരൊന്നും ഇതിനുതയ്യാറായില്ല എന്നത് ഇനിയെങ്കിലും ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്.

മതേതരകക്ഷിയെന്ന് ലീഗ് സ്വയം വിശേഷിപ്പിക്കുമ്പോഴും വര്‍ഗ്ഗീയതയ്ക്ക് മേലിട്ട ഒരു മൂടുപടമാണ് അതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാല്‍ എല്ലാ ജനവിഭാഗങ്ങളേയും സമഭാവനയോടെ കാണുകയും ആരോടും പ്രത്യേകം മമതയോ വിദ്വേഷമോ കൂടാതെ ഭരിക്കാമെന്നും സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിസ്ഥാനങ്ങളില്‍ എത്തുന്നത്. വിളക്കുകൊളുത്തുക എന്നത് ‘ഹറാ’ മായി കാണുന്ന മന്ത്രിമാര്‍ കേരളത്തിനുതന്നെ അപമാനമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസമന്ത്രി. ഒരുനാടിന്റെ ഭാവിയെ കരുപ്പിടിപ്പിക്കേണ്ട വകുപ്പു കൈകാര്യം ചെയ്യുന്നമന്ത്രി വെളിച്ചത്തെ നിഷേധിക്കുന്നത് ഭാവിയെ ഇരുട്ടാക്കുന്നതിന് തുല്യമാണ്.

വിദ്യാഭ്യാസമന്ത്രിയുടെ ചെയ്തികള്‍ അവിടംകൊണ്ടും തീരുന്നില്ല. അദ്ദേഹം താമസിക്കുന്ന ഔദ്യോഗിക വസതിയുടെ ‘ഗംഗ’ എന്ന പേര് ‘ഗ്രേസ്’ എന്നാക്കിമാറ്റി. ഹിമവാനും ഗംഗയുമില്ലാത്ത ഒരു ഭാരതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏതെങ്കിലും ഭാരതീയനു കഴിയുമോ? ഗംഗ എന്ന പേര് മാറ്റിയതിന്റെ അര്‍ത്ഥം അബ്ദുറബ്ബ് ഭാരതത്തിന്റെ ദേശീയത മാനിക്കുന്നില്ല എന്നുതന്നെയാണ്. ഇത്തരത്തില്‍ ഭാരതത്തിന്റെ ഭരണഘടനാനുസൃതമായി മന്ത്രിയായ വിദ്യാഭ്യാസമന്ത്രി ഇനിയും എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

പതിറ്റാണ്ടുകളായി കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലീംലീഗാണ്. ലീഗിന് വിദ്യാഭ്യാസവകുപ്പ് നല്‍കരുതെന്ന് എത്രയോ കാലമായി കോണ്‍ഗ്രസിലെതന്നെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയ വിലപേശലിന്റെ പേരില്‍ വിദ്യാഭ്യാസവകുപ്പ് സ്വന്തമാക്കികൊണ്ട് ആ മേഖലയില്‍ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ദേശീയതയേയും സംസ്‌കൃതിയേയും മുസ്ലീംലീഗ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടോ എന്നാണ് കേരളീയര്‍ ഉറ്റുനോക്കുന്നത്.

ShareTweetSend

Related News

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

എഡിറ്റോറിയല്‍

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍

എഡിറ്റോറിയല്‍

ഗുരുദേവ ചിന്തകള്‍

Discussion about this post

പുതിയ വാർത്തകൾ

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies