Thursday, October 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

പാര്‍ലമെന്റ്‌ ആക്രമണത്തിന്‌ ഒന്‍പതുവയസ്‌

by Punnyabhumi Desk
Dec 13, 2010, 01:43 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ ആക്രമണം നടന്നിട്ട്‌ ഇന്ന്‌ ഒന്‍പത്‌ വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13ന്‌ ആണ്‌ രാജ്യത്തെ നടുക്കി പാര്‍ലമെന്റിന്‌ നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌. കേസില്‍ വധശിക്ഷക്ക്‌ വിധിച്ച മുഹമ്മദ്‌ അഫ്‌സലിന്റെ ദയാഹര്‍ജി രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌. 2001 ഡിസംബര്‍ 13ന്‌ രാവിലെ പതിനൊന്നരയോടെയാണ്‌ സ്‌ഫോടക വസ്‌തുക്കളുടെ വന്‍ശേഖരവുമായി ആഭ്യന്തര വകുപ്പിന്റെ സ്‌റ്റിക്കര്‍പതിച്ച കാറില്‍ അഞ്ചു തീവ്രവാദികള്‍ പാര്‍ലമെന്റ്‌ വളപ്പില്‍ കടന്നത്‌.ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റില്‍ കടന്ന്‌ പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
എന്നാല്‍ പാര്‍ലമെന്റിന്റെ കവാടങ്ങള്‍ തക്ക സമയത്തടച്ച്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഈ ശ്രമം വിഫലമാക്കി. തുടര്‍ന്ന്‌ തീവ്രവാദികള്‍ നാലുപാടും നിറയൊഴിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച്‌ തീവ്രവാദികളെയും വെടിവച്ച്‌ കൊന്നു. തീവ്രവാദികളുടെ വെടിയേറ്റ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും പാര്‍ലമെന്റിലെ ജീവനക്കാരനുമടക്കം ഒന്‍പതുപേരാണ്‌ മരിച്ചത്‌. ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനും ആക്രമണത്തില്‍ പരിക്കേറ്റു.
കേസിലെ പ്രതികളായി ഡല്‍ഹി പൊലീസ്‌ കണ്ടെത്തിയ 40 പേരില്‍ മൂന്ന്‌ പേര്‍ക്ക്‌ ടാഡാ കോടതി വധശിക്ഷ വിധിച്ചു. ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകന്‍ എസ്‌.എ.ആര്‍ഗിലാനി, മുഹമ്മദ്‌ അഫ്‌സല്‍, ഷൗക്കത്ത്‌ ഹുസൈന്‍ ഗുരു എന്നിവര്‍ക്കാണ്‌ വധശിക്ഷ വിധിച്ചത്‌. ഷൗക്കത്തിന്റെ ഭാര്യ നവ്‌ജോത്‌ സന്‍ധുവിന്‌ അഞ്ച്‌ വര്‍ഷം കഠിനതടവും വിധിച്ചു. പിന്നീട്‌ ഡല്‍ഹി ഹൈക്കോടതി ഗിലാനിയെയും നവ്‌ജോത്‌ സന്ധുവിനെയും വെറുതെവിട്ടു. ഹൈക്കോടതി വധശിക്ഷ ശരിവച്ച മുഹമ്മദ്‌ അഫ്‌സലും ഷൗക്കത്‌ ഹുസൈന്‍ഗുരുവും സുപ്രീം കോടതിയെ സമീപിച്ചു. മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.
അതേ സമയം ഷൗക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷ തടവായി കുറച്ചു. സുപ്രീംകോടതിയും കൈവിട്ടതിനെത്തുടര്‍ന്നാണ്‌ മുഹമ്മദ്‌ അഫ്‌സല്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി സമര്‍പ്പിച്ചത്‌. എന്‍ഡിഎയുടെ ഭരണകാലത്തുണ്ടായ പാര്‍ലമെന്റാക്രമണം ഇന്ത്യയെയും പാകിസ്‌ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതാണ്‌.

ShareTweetSend

Related News

ദേശീയം

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ദേശീയം

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

ദേശീയം

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

മഴ തുടരുന്ന സാഹചര്യത്തില്‍ ബീച്ചില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളക്കെട്ട്

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 7ന്

വനിതാ ബില്ലിന് ഔദ്യോഗിക അംഗീകാരം നല്‍കി രാഷ്ട്രപതി

സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി 246 കേസ്; 244 അറസ്റ്റ്

പി.പി.മുകുന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

കേരളത്തിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies