Tuesday, September 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളി പശ്ചിമഘട്ട സംരക്ഷണം !

by Punnyabhumi Desk
Oct 17, 2013, 06:00 am IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Western-ghats-pbപശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യാശ ഉയര്‍ത്തിയ ഒന്നായിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്തെത്തിയത് കേരളമാണ്. ജനസാന്ദ്രത കൂടിയ മേഖലകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്നത് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു. കേരളത്തിലെ ഇടുക്കി, വയനാട് എന്നി ജില്ലകള്‍ ഈ മേഖലകളില്‍പ്പെടും. കുടിയേറ്റ മേഖലകളാണ് ഈ ജില്ലയിലെ ഭൂരിപക്ഷ പ്രദേശളും. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഈ പ്രദേശങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നത് എന്നതിന്റെ പേരിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തുടക്കത്തിലേ എതിര്‍പ്പുയര്‍ന്നത്. ഇപ്പോള്‍ ആ മേഖലകളെ ഒഴിവാക്കിയാണ് പശ്ചിമഘട്ടത്തിന്റെ മൂന്നിലൊന്ന് സംരക്ഷിക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

പരിസ്ഥിതി പ്രേമികള്‍ മാത്രമല്ല മറ്റു ജനവിഭാഗങ്ങളും പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വനം കൈയേറി കുടിയേറ്റ മേഖലകളാക്കി മാറ്റിയ പ്രബല വിഭാഗങ്ങള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാക്കുന്നത്. ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും തള്ളുകയായിരുന്നു. ജനരോഷം മറികടക്കാനായി ഏര്‍പ്പെടുത്തിയതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കാനായുള്ള കസ്തൂരി രംഗന്‍ സമിതി. ആ സമിതിയുടെ ശുപാര്‍ശകളാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

പശ്ചിമഘട്ടത്തിലെ 37 ശതമാനം സംരക്ഷിക്കുമെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്. ഇത് 60,000 ച. കിലോമീറ്റര്‍ വരും. പശ്ചിമഘട്ട മേഖലയിലെ പകുതി ഭാഗം പോലും സംരക്ഷണ പരിധിയില്‍ വരുന്നില്ല എന്നാണ് അതിനര്‍ത്ഥം. ഈ തീരുമാനത്തിലെ ശുഭോദര്‍ക്കമായ ഏക കാര്യം അതതു പ്രദേശത്തെ ഗ്രാമസഭകളുടെ സമ്മതത്തോടെ മാത്രമേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാവു എന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്ന് പരിസ്ഥിതി സെക്രട്ടറിയും ജനസാന്ദ്രത കൂടിയ മേഖലകള്‍ക്ക് നിയന്ത്രണം ബാധമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മന്ത്രി ജയന്തി നടരാജന്‍ അത് തള്ളിക്കൊണ്ടാണ് തീരുമാനമെടുത്തത്.

കന്യാകുമാരി മുതല്‍ വടക്ക് തപതി നദിവരെ നീളുന്ന 1500 കിലോമീറ്റര്‍ വരുന്നതാണ് പശ്ചിമഘട്ട മേഖല. ഇതില്‍തന്നെ ജൈവവൈവിധ്യത്തിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട സൈലന്റ് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കേരളത്തിലാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തിന് ഗാഡ്ഗില്‍ മാധവ് റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നുവെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് അത് ഏറെ ഗുണം ചെയ്യുമായിരുന്നു. ഖനനം, ക്വാറികള്‍, താപവൈദ്യുത നിലയം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് സംരക്ഷിത മേഖലയില്‍ നിയന്ത്രണം ഉണ്ടാകും എന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെയറിയണം.

വനവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ എടുക്കുന്ന തീരുമാനങ്ങളെങ്കിലും രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായില്ലെങ്കില്‍ അത് ഭാവി തലമുറയോടു ചെയ്യുന്ന അപരാധമായിരിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies