Friday, March 31, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

ജാതി രാക്ഷസന്റെ താണ്ഡവം

by Punnyabhumi Desk
Sep 18, 2019, 06:42 pm IST
in എഡിറ്റോറിയല്‍

ഭാരതത്തിന്റെ സ്വത്വമായ സനാതനധര്‍മ്മ ബോധത്തിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ രൂഢമൂലമായ നികൃഷ്ട സൗന്ദര്യ ചിന്തയാണ് ജാതീയമായ ഉച്ചനീചത്വം. സഹസ്രാബ്ദങ്ങള്‍കൊണ്ട് ഒരു ജനതയുടെ ആന്തരികമണ്ഡലത്തില്‍ വേരുറപ്പിച്ച അധമവാസന ഇന്നും തിമിര്‍ത്താടുകയാണ്.

കര്‍മ്മമണ്ഡലത്തെ അടിസ്ഥാനമാക്കിയാണ് ഭാരതത്തിന്റെ സാമൂഹികക്രമത്തില്‍ ജാതി ഉദയം ചെയ്തത്. കാലക്രമത്തില്‍ അത് അവര്‍ണ-സവര്‍ണ വ്യത്യാസത്തിലേക്ക് നയിച്ചു. അരവയറു നിറയ്ക്കാന്‍പോലുമാകാതെ നട്ടുച്ചവെയിലിലും പാടത്തു പണിയെടുക്കുന്ന കര്‍ഷകനും മറ്റ് ഉല്‍പ്പാദനമേഖലകളില്‍ സമൂഹത്തിനായി കര്‍മശേഷി വിനിയോഗിക്കുന്നവരുമൊക്കെ കാലാന്തരത്തില്‍ അവര്‍ണകുലത്തില്‍ സ്ഥാനംപിടിച്ചു. അതേസമയം ജന്മംകൊണ്ടല്ല, കര്‍മ്മത്തിലൂടെയാണ് ബ്രാഹ്മണ്യം നേടുന്നതെന്ന് ആചാര്യന്മാര്‍ പ്രമാണസഹിതം ഉദ്‌ബോധിപ്പിച്ചു. എന്നാല്‍ ഇതൊന്നും തന്നെ ജാതിഭ്രാന്തിനെ തളയ്ക്കാന്‍ പര്യാപ്തമായില്ല. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകത്തിലെ ബി.ജെ.പിക്കാരനായ എം.പിയും ദളിതനുമായ എ നാരായണസ്വാമിക്ക് ജാതിയുടെ പേരില്‍ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായ സംഭവത്തെക്കുറച്ച് വിലയിരുത്താന്‍. മുന്‍ മന്ത്രികൂടിയാണ് നാരായണസ്വാമി.

പട്ടികജാതി സംവരണ മണ്ഡലമായ ചിത്രദുര്‍ഗയില്‍നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യരംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോടൊപ്പം അദ്ദേഹം തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയില്‍ എത്തിയപ്പോഴാണ് ഈ ദുരനുഭവമുണ്ടായത്. ദളിത് വിഭാഗത്തില്‍പ്പെടുന്നവരെ ഇതുവരെ ഗ്രാമത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിചിത്രവാദം. അതേസമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. ജാതിവിവേചനം കാട്ടുന്നത് കുറ്റകരമാണെന്ന് എംപി ഓര്‍മിപ്പിച്ചെങ്കിലും ഗ്രാമവാസികള്‍ വഴങ്ങാന്‍ തയ്യാറായില്ല. അരമണിക്കൂറോളം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ഗ്രാമവാസികള്‍ അതൊന്നും ചെവിക്കൊണ്ടില്ല. അതോടെ അദ്ദേഹം തിരിച്ചുപോയി. സംഭവത്തില്‍ അമര്‍ഷമുണ്ടെങ്കിലും പരാതി നല്‍കില്ലെന്നാണ് എം.പി പറഞ്ഞത്. അത് അദ്ദേഹത്തിന്റെ ഔന്നത്യമാണ് ചൂണ്ടിക്കാട്ടുന്നത്.

ആ ഗ്രാമത്തിലെ പലരും ചെറിയ കൂടിലുകളിലാണ് താമസിക്കുന്നത്. അവികസിതമായ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു എംപി പോയത്. എന്നാല്‍ ഇത്ര ദാരിദ്ര്യാവസ്ഥയില്‍പ്പോലും ജാതിപ്പിശാചിനെ കൈവിടാന്‍ തയ്യാറല്ലാത്തവിധം സവര്‍ണമനോഭാവത്തിന്റെ അധമ ചിന്തയാണ് അവരെ ഭരിക്കുന്നത്.

ദളിതനായതുകൊണ്ടുമാത്രം ഒരു എംപിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും? ഏത് കുലത്തില്‍ ജനിക്കുന്നു എന്നത് ആരുടെയും നിയന്ത്രണത്തിലല്ല. മനുഷ്യ സൃഷ്ടിയായ ഈ വിവേചനം ഭാരതത്തില്‍ നൂറ്റാണ്ടുകളായി തുടരുകയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. ജാതി വിവേചനം ഭാരതത്തില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നിട്ടും ഇങ്ങനെയൊക്കെ പെരുമാറാന്‍ മാത്രമുള്ള ജാതിഭ്രാന്ത് നിലനില്‍ക്കുന്നുവെങ്കില്‍ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. വെറും ബോധവല്‍ക്കരണംകൊണ്ട് മാറുന്നതല്ല ജാതിഭ്രാന്ത്. അര്‍ബുദം മാറ്റാന്‍ തൊലിപ്പുറത്തെ ചികിത്സപോര.

Share6TweetSend

Related Posts

എഡിറ്റോറിയല്‍

രാഷ്ട്രചരിത്രത്തിന് പുതിയ ദിശയും മാനവും

എഡിറ്റോറിയല്‍

വിജയദശമി: ഗുരുശിഷ്യബന്ധത്തിന്റെ തുടക്കം

എഡിറ്റോറിയല്‍

ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം പൈതൃകരത്‌നം ഡോ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies